കണ്ണൂർ : ടി കെ ഗോവിന്ദനെ പരിഹസിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. തളിപ്പറമ്പിൽ ഒരു കൈ തരുമെന്ന വിശ്വാസത്തിലിരിക്കുകയാണ് ചിലർ. ‘കെ സുധാകരനും അടൂർപ്രകാശും ഹൈക്കമാൻഡിന് കീഴടങ്ങി എം പി മാർക്ക് നിയമസഭയിൽ മത്സരിക്കാൻ സീറ്റ് നൽകില്ലെന്ന തീരുമാനം റദ്ദാക്കി എന്നിട്ടും മൂന്ന് നാല് സീറ്റിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചില്ല. അതിൽ ഒന്നാണ് തളിപ്പറമ്പ്. തളിപ്പറമ്പിൽ ആദ്യം ആലോചിച്ച സ്ഥാനാർഥിയെ ധർമ്മടത്തെയ്ക്ക് മാറ്റി. ആ പാവത്തിനെ അവിടെ ചാവേർ ആക്കേണ്ട കാര്യം ഉണ്ടായിരുന്നോ കോൺഗ്രസേ ? എന്നാൽ തളിപ്പറമ്പിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തതുകൊണ്ട് ഒരു കക്ഷിയ്ക്ക് ഒരു തോന്നൽ എന്തായാലും പരിഗണിക്കുമെന്ന്…അവസാനം കടിച്ചു തുപ്പിയ കറിവേപ്പില പോലെയായി മാറാതിരുന്നാൽ മഹാ ഭാഗ്യം.
കോൺഗ്രസിന്റെ നേതാക്കൾ തന്നെ സീറ്റിനായി അടിപിടികൂടുമ്പോൾ കെ പി സി സി പ്രസിഡന്റുമായി ചർച്ചനടത്തിയ അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയും. ഒരു കൈ തരുമെന്നും സീറ്റ് കിട്ടുമെന്നും ഉറച്ച് തന്നെ അദ്ദേഹം വിശ്വസിക്കുകയാണ്’ എം വി ഗോവിന്ദൻ പറഞ്ഞു. മലപ്പട്ടത്ത് നടന്ന വിശദീകരണ യോഗത്തിലായിരുന്നു എം വി ജയരാജന്റെ പരിഹാസം.






























