മൈലപ്രാ സഹകരണ ബാങ്ക് ; ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുന്നു – വിട്ടുവീഴ്ച ഇല്ലെന്ന് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്രാ സഹകരണ ബാങ്കില്‍ ജപ്തി നടപടികളും ലേല നടപടികളും ആരംഭിക്കുന്നു. സഹകരണ വകുപ്പ് താല്‍ക്കാലിക സെയില്‍ ഓഫീസറെ നിയമിച്ചതോടെയാണ് ലേലനടപടികള്‍ക്കുള്ള തടസ്സം മാറിയത്. വായ്പാ കുടിശ്ശികയെ തുടര്‍ന്ന് ബാങ്ക് ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുവാന്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥനായ സെയില്‍ ഓഫീസര്‍ വേണം. നേരത്തെയുണ്ടായിരുന്ന സെയില്‍ ഓഫീസര്‍ സ്ഥലംമാറി പോയതിനാല്‍ കഴിഞ്ഞ രണ്ടുമാസമായി ഈ ചുമതല വഹിക്കുവാന്‍ ആരുമുണ്ടായിരുന്നില്ല.  മൈലപ്രാ ബാങ്ക് ഭരണസമിതി പിരിച്ചു വിടുന്നതിനു മുന്നോടിയായി ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലും കുടിശ്ശിക പിരിച്ചെടുക്കാന്‍ ഭരണസമിതി താല്‍പ്പര്യം കാണിക്കുന്നില്ല എന്ന് പറഞ്ഞിരുന്നു.

എന്നാല്‍ ജപ്തി നടപടികള്‍ക്കും ലേല നടപടികള്‍ക്കും തടസ്സങ്ങള്‍ സൃഷ്ടിച്ചത് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരായിരുന്നു. കുടിശ്ശികക്കാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ബാങ്കിന്റെ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെപ്പിച്ചതും സഹകരണ വകുപ്പാണ്. സെയില്‍ ഓഫീസറെ നിയമിക്കാഞ്ഞതിനാല്‍ ജപ്തി ചെയ്ത വസ്തുവകകള്‍ ലേലം ചെയ്യുവാനും കഴിഞ്ഞിരുന്നില്ല. ബാങ്ക് പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ കഴിഞ്ഞദിവസം ജോയിന്റ് രജിസ്ട്രാറെ നേരില്‍കണ്ട്‌ ഈ വിഷയം ഉന്നയിച്ചിരുന്നു. ബാങ്കിന് ഇപ്പോഴുണ്ടായ സാമ്പത്തിക പ്രതിസന്ധിക്കു കാരണം ലേല നടപടികള്‍ തടസ്സപ്പെട്ടതുകൊണ്ടാണെന്നും ഇതിനു കാരണക്കാര്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ ആണെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു. ഇതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ താല്‍ക്കാലിക സെയില്‍ ഓഫീസറെ അടിയന്തിരമായി നിയമിച്ചത്. കേസ് ഹൈക്കോടതിയില്‍ ആയതിനാല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും വളരെ കരുതലോടെയാണ് നീങ്ങുന്നത്‌.

വരും ദിവസങ്ങളില്‍ ലേലനടപടികള്‍ ആരംഭിക്കുമെന്നും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും കാണിക്കില്ലെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു. ആദ്യ പടിയായി പത്തോളം പേരുടെ വസ്തുവകകളാണ് ലേലം ചെയ്യുക. ഇതിന്റെ പത്രപ്പരസ്യം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു. ബാങ്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിട്ടും പലരും കുടിശ്ശിക അടക്കുവാന്‍ തയ്യാറാകുന്നില്ല. വന്‍ കുടിശ്ശിക വരുത്തിയ ചിലര്‍ സംഘടിതമായി ബാങ്കിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മാനുഷിക പരിഗണനകള്‍ വെച്ചുകൊണ്ട് അര്‍ഹതപ്പെട്ട ചിലര്‍ക്ക് സാവകാശം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ആരോടും വിട്ടുവീഴ്ച ചെയ്യില്ലെന്നും ബാങ്കില്‍ കുടിശ്ശിക ഉണ്ടെങ്കില്‍ അത് ഉടന്‍ തിരിച്ചുപിടിക്കുമെന്നും പ്രസിഡന്റ് ജെറി ഈശോ ഉമ്മന്‍ പറഞ്ഞു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...