കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മൈലപ്ര ഗ്രാമപഞ്ചായത്ത്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യം ലോക്ക് ഡൗണില്‍ തുടരുന്ന സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി മൈലപ്ര ഗ്രാമപഞ്ചായത്ത്.

വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങിയെത്തിയ വ്യക്തികള്‍ കര്‍ശനമായും വീടുകളില്‍തന്നെ നിരീക്ഷണത്തില്‍ കഴിയണമെന്നു വീടുകളിലെത്തി വ്യക്തികള്‍ക്കും കുടുംബത്തിനും നിര്‍ദ്ദേശം നല്‍കുന്നതിനൊപ്പം നിരീക്ഷണ കാലയളവില്‍ ഇത്തരം വീടുകള്‍ സന്ദര്‍ശിച്ചു വിവരങ്ങള്‍ ശേഖരിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍നല്‍കുന്ന കാര്യത്തിലും ഗ്രാമപഞ്ചായത്ത് ശ്രദ്ധചെലുത്തുന്നുണ്ട്. നിരീക്ഷണത്തിലുള്ളവര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നതു ശ്രദ്ധയിപ്പെട്ടാല്‍ വിവരം പോലീസിനെ അറിയിക്കുന്നതിനു സാനിട്ടേഷന്‍ സമിതിക്ക് ഗ്രാമപഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവശ്യസാധനങ്ങള്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് എത്തിക്കുന്നുണ്ട്. കൂടാതെ സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഭക്ഷണം സാധനങ്ങളടങ്ങിയ കിറ്റ് നിര്‍ദ്ധനരായിട്ടുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും എത്തിച്ചുനല്‍കുന്നുണ്ട്.

മാസ്‌ക്കുകള്‍, സാനിറ്റൈസറുകള്‍ എന്നിവ വിതരണം ചെയ്തും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി സമൂഹ വ്യാപനം നേരിടുന്നതിനായി നടപ്പിലാക്കിയ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതള്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മൈലപ്ര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഇതിന്‍റെ  ഭാഗമായി പൊതുസ്ഥാപനങ്ങളിലും വീടുകളിലും പ്രവേശിക്കുന്നതിനു മുന്‍പ് കൈകള്‍ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിനും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും വേണ്ട നിര്‍ദ്ദേശം സാനിറ്റേഷന്‍ സമിതി ജനങ്ങള്‍ക്കു നല്‍കുന്നുണ്ട്. സാനിറ്റേഷന്‍ സമിതി മാസ്‌ക്, ഗ്ലൗസ് എന്നിവ ഇതിനായി വിവിധ സ്ഥലങ്ങളിലും വീടുകളിലും വിതരണം ചെയ്തു.
മൈലപ്ര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വ്യാപാര  സ്ഥാപനങ്ങളിലും മറ്റു പൊതുസ്ഥാപനങ്ങളിലും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനു നിര്‍ദ്ദേശം നല്‍കുകയും ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും കൈകള്‍ കഴുകുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

മൈലപ്ര ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ സഹകരണത്തോടെ സമൂഹ അടുക്കളയുടെ പ്രവര്‍ത്തനവും ആരംഭിച്ചു. പഞ്ചായത്തിലെ നിര്‍ദ്ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പുരോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണു സാമൂഹ്യ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുന്നത്. ഊണിന് 20 രൂപയാണ്. 25 രൂപ നിരക്കില്‍ ഉച്ചയൂണ് വീടുകളില്‍ എത്തിച്ചു നല്‍കും. വീടുകളില്‍ ഭക്ഷണവും മറ്റു സഹായങ്ങളും എത്തിച്ചുനല്‍കുന്നതിന് വോളന്റിയര്‍ ടീം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് സമരക്കാർക്കെതിരായ കേസ് ; തുടർനടപടികളിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി ബിഹാർ പോലീസ്

0
പട്‌ന: നീറ്റ് പരീക്ഷയ്‌ക്കെതിരെ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ എകെ 47 പ്രയോഗിച്ചതില്‍...

​അപമാനിക്കാൻ തുനിഞ്ഞാൽ സംഘടനയായി ഒതുങ്ങി നിൽക്കില്ല ; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി എം പി...

0
ആലപ്പുഴ: കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ പ്രസിഡന്റ്...

കുണ്ടറയിലെ യുവാവിന്റെ മരണം : ഉത്തരവാദികൾക്കെതിരെ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ്

0
കൊല്ലം: കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വിട്ടയച്ച യുവാവ് ചികിത്സയിലിരിക്കെ മരിച്ച...

മുഖ്യമന്ത്രിക്ക് പരാതി നല്‍കാനെത്തിയ വയോധികയോട് ക്രൂരത ; പോലീസുകാർ മർദ്ദിച്ചതായി ആരോപണം

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനെത്തിയ വയോധികയെ പൊലീസുകാര്‍ മര്‍ദ്ദിച്ചതായി...