കോന്നി : തണ്ണിത്തോട് ഗ്രാമ പഞ്ചായത്ത് മേക്കണം പതിനാലാം വാർഡിൽ സിപിഎം മുൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയെ അടക്കം പരാജയപ്പെടുത്തി സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച എൻ ലാലാജി മികച്ച വിജയം നേടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്ന പേരിൽ തിരഞ്ഞെടുപ്പിന് മുൻപ് എൻ ലാലാജിയെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. എൽ ഡി എഫ് സ്ഥാനാർഥിയും സി പി എം മുൻ തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ പ്രവീൺ പ്രസാദ്, യു ഡി എഫ് സ്ഥാനാർഥി അജയൻപിള്ള ആനിയ്ക്കനാട്ട്, എൻ ഡി എ സ്ഥാനാർഥി സോമരാജൻ എന്നിവരാണ് ലാലാജിക്ക് എതിരെ മത്സരിച്ചത്.
മൂന്ന് മുന്നണികളെയും പരാജപ്പെടുത്തി ജീപ്പ് അടയാളത്തിൽ മത്സരിച്ചു വിജയിച്ച എൻ ലാലാജി മുന്നണികൾക്ക് വലിയ പ്രഹരമാണ് ഏൽപ്പിച്ചത്. സിപിഎമ്മിന്റെ തണ്ണിത്തോട് പഞ്ചായത്തിലെ ആദ്യകാല പ്രവർത്തകരിൽ ഒരാൾ ആണ് ലാലാജി. നിരവധി ജനകീയ സമരങ്ങൾക്കും ലാലാജി നേതൃത്വം കൊടുത്തിരുന്നു. പ്രബലമായ മൂന്ന് മുന്നണികളെ തണ്ണിത്തോട് ഗ്രാമപഞ്ചായത്തിലെ മേക്കണം വാർഡികൾ പരാജയപ്പെടുത്തി വിജയം നേടിയിരിക്കുകയാണ് സ്വതന്ത്ര സ്ഥാനാർഥിയായ എൻ ലാലാജി.





























