പുതിയ ചരിത്രത്തിത്തിന് തിരി കൊളുത്തി നാസ

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍:   ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക്ശേഷം  ജെയിംസ് വെബ് ടെലിസ്‌കോപ്പ് പകര്‍ത്തിയ ചിത്രം പുറത്ത് വിട്ട് നാസ.   ഇത് അമേരിക്കയ്ക്കും എല്ലാ മനുഷ്യരാശിക്കും ചരിത്ര നിമിഷം.  ” ചിത്രം പുറത്തുവിട്ടുകൊണ്ട് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. “ഇത് നമുക്കെല്ലാവര്‍ക്കും വളരെ ആവേശകരമായ നിമിഷമാണ്.   ഇന്ന് പ്രപഞ്ചത്തിന് ഒരു പുതിയ അധ്യായമാണ്,” കമല ഹാരിസും പറഞ്ഞു.

“ഞങ്ങള്‍ 1300 കോടി വര്‍ഷത്തിലേറെ പിന്നോട്ട് നോക്കുകയാണ്.   ഈ ചെറിയ പാടുകളില്‍ ഒന്നില്‍ നിങ്ങള്‍ കാണുന്ന പ്രകാശം 1300 കോടി വര്‍ഷങ്ങളായി സഞ്ചരിക്കുന്നതാണ്.”   ദൂരദര്‍ശിനിയില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്തിറക്കിയ ശേഷം നാസ അഡ്മിനിസ്ട്രേറ്റര്‍ ബില്‍ നെല്‍സണ്‍ പറഞ്ഞു.   ഈ ആദ്യ ചിത്രങ്ങള്‍ വെബ്ബ്ശാസ്ത്രപ്രവര്‍ത്തനങ്ങളുടെഔദ്യോഗികതുടക്കത്തെഅടയാളപ്പെടുത്തുന്നതാണെന്ന് ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.  “ഈ ആദ്യ ചിത്രങ്ങളുടെ പ്രകാശനം വെബ്ബിന്റെ ശാസ്ത്ര പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക തുടക്കത്തെ അടയാളപ്പെടുത്തുന്നു, അത് മിഷന്റെ പ്രധാന ശാസ്ത്ര വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് തുടരും,” ചിത്രങ്ങളെക്കുറിച്ച്‌ നാസ പറഞ്ഞു.   1000 കോടി വിലമതിക്കുന്നതാണ് ജെയിംസ് വെബ് ടെലിസ്‌കോപ്പ്.

ആറ് മാസത്തെ നിരീക്ഷണ പ്രക്രിയയ്‌ക്ക് ശേഷമാണ് ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ജെയിംസ് വെബ്ബിന്റെ ആദ്യത്തെ അഞ്ച് ലക്ഷ്യങ്ങള്‍ വെള്ളിയാഴ്ച നാസ വെളിപ്പെടുത്തി.   കരീന നെബുല, WASP-96b, സതേണ്‍ റിംഗ് നെബുല, സ്റ്റീഫന്‍സ് ക്വിന്റ്റെറ്റ്, SMACS 0723 എന്നിവയുടെ നിരീക്ഷണമാണ് ആദ്യ ലക്ഷ്യങ്ങള്‍.   നാസ, യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി, കനേഡിയന്‍ ബഹിരാകാശ ഏജന്‍സി, ബഹിരാകാശ ദൂരദര്‍ശിനി ശാസ്ത്രം എന്നിവയില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സമിതിയാണ് ഈ ലക്ഷ്യങ്ങള്‍ തെരഞ്ഞെടുത്തത്.   20 വര്‍ഷത്തേക്ക് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ അധിക ഇന്ധന ശേഷിയുണ്ടെന്ന് നാസ പറഞ്ഞു.   ആയിരക്കണക്കിന് താരാപഥങ്ങള്‍ ചിത്രത്തില്‍ കാണാന്‍ സാധിക്കും. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതില്‍ വച്ച്‌ ഏറ്റവും ദുര്‍ബലമായ വസ്തുക്കളുംവസ്തുക്കളും ചിത്രത്തിലുള്ളതായി നാസ അറിയിച്ചു.

2021 ഡിസംബർ 25-ന് വിക്ഷിപ്തമായ ബഹിരാകാശനിരീക്ഷണാലയമാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി. ഹബിൾ ബഹിരാകാശ ദൂരദർശിനി, സ്പിറ്റ്സർ ബഹിരാകാശ ദൂരദർശിനി എന്നിവയേക്കാൾ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദർശിനി.   996ലാണ് ഇങ്ങനെയൊരു സംരംഭത്തെ കുറിച്ചുള്ള ചർച്ചകൾ രൂപം കൊള്ളുന്നത്. 17 രാജ്യങ്ങളുടെ ഒരു സംയുക്തസംരംഭമാണിത്.   നേതൃത്വത്തിൽ നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, കനേഡിയൻ സ്പേസ് ഏജൻസി എന്നിവയാണുള്ളത്. നാസയുടെ രണ്ടാമത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന ജെയിംസ് ഇ. വെബിന്റെ പേരാണ് ഈ ദൂരദർശിനിക്ക് നൽകിയിട്ടുള്ളത്.    അപ്പോളോ ദൗത്യത്തിനു നേതൃത്വം നൽകിയിരുന്നത് ഇദ്ദേഹമായിരുന്നു.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...