അട്ടപ്പാടി : പാലക്കാട് അട്ടപ്പാടിയിൽ നായാട്ട് സംഘം പിടിയിൽ. രണ്ട് പുള്ളിമാനുകളെ വേട്ടയാടി കൊന്ന സംഘം സാമ്പാർ കോട് വനത്തിനുള്ളിൽ നിന്നാണ് വലയിലായത്. മാനിനെ വെടിവെച്ച റിഷാദ് ഓടി രക്ഷപെട്ടു. സംഘത്തിലെ മറ്റ് അഞ്ച് പേർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയിലായി. നാടൻ തോക്കും പ്രതികളുടെ വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഷോളയൂർ പോലീസിന് കൈമാറി. സംരക്ഷിത വനത്തിനുള്ളിൽ അതിക്രമിച്ച് കടന്ന് പുള്ളി മാനിനെ വെടിവെച്ചുകൊന്നു. കാട്ടിനുള്ളിൽ തന്നെ വെച്ച് മാനിനെ ഇറച്ചിയാക്കി. വനംവകുപ്പിന്റെ പെട്രോളിങ്ങിന് ഇടെയാണ് പ്രതികൾ പിടിയിലാവുന്നത്.
മാനിറച്ചി ചെറിയ കഷണങ്ങളായി മുറിച്ച് ബക്കറ്റുകളിൽ നിറച്ചു കടത്താനായിരുന്നു ശ്രമം. ആറുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ഇവരുടെ കൈയിൽ നിന്ന് നാടൻ തോക്ക് പിടികൂടി. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു മാനിനെ വെടി വെച്ച റിഷാദ് ഓടി രക്ഷപെട്ടു. കൂട്ടാളികളായ മുഹമ്മദ് മുസ്തഫ, മുഹമ്മദ് റാഫി, സോബിൻ, സിജോ, ഷമീർ, എന്നിവരാണ് പിടിയിലായത്. പിടികൂടിയ പ്രതികളെ വനം വകുപ്പ് ഷോളയൂർ പോലീസിന് കൈമാറി. അട്ടപ്പാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.






























