മുംബൈ : ബോളിവുഡ് താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ പ്രതിയായ ലഹരിമരുന്ന് കേസ് അന്വേഷണത്തില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി എന്‍.സി.ബിയുടെ ആഭ്യന്തര റിപ്പോര്‍ട്ട്. എട്ട് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ സംശയകരമായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ തലവന് സമര്‍പ്പിച്ച വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ കണ്ടെത്തലുകള്‍.
ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യശുദ്ധിയില്‍ റിപ്പോര്‍ട്ട് സംശയം പ്രകടിപ്പിച്ചു. അന്വേഷണത്തിന്‍റെ ഭാഗമായി 65 പേരുടെ മൊഴി രേഖപ്പെടുത്തി. ചിലർ മൂന്നും നാലും തവണ മൊഴിമാറ്റി. ആര്യന്‍ ഖാനെ കേസില്‍ പെടുത്തിയത് പണം തട്ടാനാണെന്ന ആരോപണം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതേസമയം ചിലരെ പ്രത്യേകമായി ലക്ഷ്യം വെച്ചെന്ന് റിപ്പോര്‍ട്ടിലുണ്ട്. ആഡംബര കപ്പലിലെ ലഹരിക്കേസിന് പുറമേ മറ്റു ചില കേസുകളിലെ അന്വേഷണത്തിലും ക്രമക്കേടുകള്‍ കണ്ടെത്തിയതായാണ് വിവരം.





























