വീട്ടമ്മയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി: അസഹ്യമായ വേദന സഹിച്ച് കാലിലേറ്റ വൃണവുമായി വീടിനുള്ളിൽ തനിയെ താമസിച്ചു വന്ന സ്ത്രിയ്ക്ക് തുണയായി അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ എത്തി. നീലിപിലാവ് സ്വദേശി ചിറയിൽ വീട്ടിൽ രാജമ്മ (60)യ്ക്ക് ആണ് എംഎൽഎ യുടെ ഇടപെടലിനെ തുടർന്ന് ചികിൽസയും സാന്ത്വനവും ലഭിച്ചത്.

കടുത്ത പ്രമേഹരോഗത്തെ തുടർന്ന് ഇടതു കാൽ പൊത്തയിൽ വൃണമായ രാജമ്മ കാര്യമായ ചികിൽസ തേടാതെ വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു. സമീപവാസികൾ പല തവണ നിർബ്ബന്ധിച്ചിട്ടും ഇവർ ചികിൽസയ്ക്ക് തയ്യാറായില്ല. അടുത്തിടയായി വീടിനു പുറത്തേക്ക് ഇവരെ കാണായി.  തിരക്കി ചെന്ന സമീപവാസികൾ ആണ് പൊട്ടിയൊലിച്ച വൃണവുമായി ഇവരെ വീട്ടിനുള്ളിൽ കണ്ടത്. നീലിപിലാവു വഴി കോന്നിയിലെ ഓഫീസിലേക്കു പോയ എംഎൽഎ യുടെ വാഹനം കൈ കാണിച്ച് നിർത്തിച്ചതിനു ശേഷം നാട്ടുകാരായ ഒരു പറ്റം സ്ത്രീകളാണ് ഈ വിവരം ജനീഷ് കുമാറിനോട് പറഞ്ഞത്. ഇതേ തുടർന്ന് എംഎൽഎ കിടങ്ങന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണാലയം എന്ന ചാരിറ്റബിൾ ട്രസ്റ്റുമായി ബന്ധപ്പെട്ട് രാജമ്മയെ അവിടെ എത്തിക്കുകയായിരുന്നു. ട്രസ്റ്റ് പ്രവർത്തകർ കോഴഞ്ചേരി താലൂക്ക് ആശുപത്രിയിലെത്തിച്ച് രാജമ്മയ്ക്ക് ആവശ്യമായ ചികിൽസ നൽകിയ ശേഷം തിരികെ കരുണാലയത്തിൽ എത്തിച്ച് സംരക്ഷിച്ചു വരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റഡാർ സിഗ്നൽ നഷ്ടപ്പെട്ട് പാക് വിമാനം : അറബിക്കടലിൽ തകർന്നു വീണതായി സംശയം ;...

0
ഇസ്‌ലാമാബാദ് : അഞ്ച് ക്രൂ അംഗങ്ങളുമായി ഷാർജയിൽനിന്ന് കറാച്ചിയിലേക്ക് പോകുകയായിരുന്ന പാകിസ്ഥാന്റെ...

മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് മന്ത്രി...

0
കൊച്ചി: മഴയില്ലെങ്കില്‍ ഇന്ന് വൈകുന്നേരത്തോടെ വയനാട്ടില്‍ മണ്ണിടിച്ചില്‍ ഉണ്ടായ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം...

ഇ.ഡി ആക്രമണക്കേസ് : എം. വി. ഗോവിന്ദന്റെയടക്കം കോളുകൾ എസ്ഐടി പരിശോധിക്കും

0
തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ റെയ്ഡിനെത്തിയ ഇ.ഡി...

രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ...

0
ന്യൂഡൽഹി: രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി അധ്യാപകരുടെ എണ്ണം ഒരു കോടി പിന്നിട്ടതായി...