നേപ്പാൾ മിന്നൽ പ്രളയം : മൃതദേഹങ്ങളാൽ നിറഞ്ഞ് മോർച്ചറികൾ ; അണുബാധ മുന്നറിയിപ്പുമായി അധികൃർ

For full experience, Download our mobile application:
Get it on Google Play

കാഠ്‌മണ്ഡു : നേപ്പാൾ മിന്നൽപ്രളയ ദുരന്തസ്ഥലത്തുനിന്നു കണ്ടെത്തിയ തിരിച്ചറിയപ്പെടുകയോ അവകാശികൾ എത്തുകയോ ചെയ്യാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കാനൊരുങ്ങി അധികൃതർ. അണുബാധ സാധ്യതയും മൃതദേഹങ്ങളുടെ പഴക്കവും കണക്കിലെടുത്താണ് സംസ്‌കാരം നടത്തുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി സാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. സുനാമിക്ക് സമാനമായ പ്രളയാഘാതത്തിൽ മരിച്ച 675 മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുത്തിട്ടുണ്ട്. അനൗദ്യോഗിക കണക്കുകൾ 700 കടന്നിട്ടുണ്ട്. ഇന്ത്യയുടെ തെക്കേയറ്റത്തിന് സമീപത്തുള്ള ചിത്‌വാനിൽനിന്നാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്, 233 എണ്ണം.

എന്നാൽ ഇവ ശാസ്ത്രീയമായി സൂക്ഷിക്കാൻ ആശുപത്രികളിൽ മതിയായ സംവിധാനങ്ങളില്ല. താൽക്കാലിക സംവിധാനങ്ങളിൽ മൃതദേഹങ്ങൾ ദിവസങ്ങളോളം സൂക്ഷിക്കുന്നത് അണുബാധാ സാധ്യതയുണ്ടാക്കുമെന്നും രൂക്ഷഗന്ധത്തിലേക്കും നയിക്കുമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നത്. നിലവിൽ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് താൽക്കാലിക മോർച്ചറിയാക്കി മാറ്റിയിരിക്കുകയാണ്. ഈ കെട്ടിടത്തിലും നിലവിൽ സ്ഥലമില്ലാത്ത സ്ഥിതിയാണ്. മൃതദേഹങ്ങളുടെ ഡിഎൻഎയും ലഭ്യമായ എല്ലാ തിരിച്ചറിയൽ അടയാളങ്ങളും ചിത്രങ്ങളും ശേഖരിച്ചിട്ടുണ്ട്. പ്രത്യേക നമ്പറും ലൊക്കേഷൻ ടാഗും നൽകിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുക. ഡിഎൻഎ പരിശോധന പൂർത്തിയായാൽ മൃതദേഹങ്ങൾ അടക്കം ചെയ്ത സ്ഥലം ഈ വിവരങ്ങൾ ഉപയോഗിച്ച് കണ്ടെത്താം.

ആവശ്യമെങ്കിൽ ബന്ധുക്കൾ മൃതദേഹം പുറത്തെടുത്ത് മരണാനന്തര ചടങ്ങുകൾക്കായി കൈമാറും. മൃതദേഹം പുറത്തെടുക്കുന്നതിനുള്ള സൗകര്യത്തിനായി ഒന്നരമീറ്റർ മാത്രമുള്ള കുഴിയാണ് സംസ്‌കാരത്തിനായി തയ്യാറാക്കുന്നത്. ഡിഎൻഎ പരിശോധനയ്ക്കായി 100 മൃതദേഹങ്ങളുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. ദുരന്തത്തിൽ അകപ്പെട്ട രണ്ടായിരത്തഞ്ഞൂറോളം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ നിരവധി വിദേശികളുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയ്ക്കലിൽ 75കാരിയെ പീഡിപ്പിക്കാൻ ശ്രമം , മധ‍്യവയസ്കൻ അറസ്റ്റിൽ

0
കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ 75കാരിയെ വീട്ടിൽ അതിക്രമിച്ചുകയറി പീഡിപ്പിക്കാൻ ശ്രമിച്ച...

കോഴിക്കോട് ബീച്ചിലെ ഫുഡ്‌ സ്ട്രീറ്റില്‍ ആരോഗ്യ വിഭാഗത്തിന്‍റെ പരിശോധന ; ഒരു കട പൂട്ടിച്ചു

0
കോഴിക്കോട്: ബീച്ചിലെ ഫുഡ് സ്ട്രീറ്റില്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍...

രാത്രി പട്രോളിങ്ങിനിടെ പോലീസിനു നേരെ ആക്രമണം : സിറിഞ്ച് കൊണ്ട് കുത്തി ; മൂന്നുപേര്‍‌...

0
കോഴിക്കോട് : നഗരത്തിൽ രാത്രി പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രമണം. സിറിഞ്ച്...

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന് മരിച്ചു

0
മലപ്പുറം: മലപ്പുറത്ത് രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി ന്യൂമോണിയ ബാധയെ തുടർന്ന്...