പത്തനംതിട്ട : നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയെന്ന കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ടു. പത്തനംതിട്ട ഒന്നാം അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി ജയകുമാർ എസ് ജോണാണ് വിധി പറഞ്ഞത്. വടശ്ശേരിക്കര സ്വദേശികളായ സന്ധ്യ, കാമുകൻ രാജീവ്, സന്ധ്യയുടെ മാതാവ് രാധാമണി എന്നിവരായിരുന്നു പ്രതികൾ. 2012 ആഗസ്റ്റ് മൂന്നിനായിരുന്നു സംഭവം. ഫോറൻസിക് അസി.ഡയറക്ടർ അടക്കം 28 സാക്ഷികളെ വിസ്തരിച്ചിരുന്നു. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ അനിൽ പി നായരും വിൽസൺ വേണാടും ഹാജരായി.
നവജാത ശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ കേസ് ; പ്രതികളെ വെറുതെവിട്ടു
RECENT NEWS
Advertisment