റാന്നി : നിരോധിത പുകയില ഉൽപന്നങ്ങളുടെ വന്‍ ശേഖരവുമായി വ്യത്യസ്ത സംഭവങ്ങളില്‍ റാന്നിയിൽ രണ്ടുപേര്‍ പോലീസ് പിടിയില്‍. മന്ദമരുതിയിലെ വ്യാപാര സ്ഥാപനത്തില്‍നിന്ന് റാന്നി ഇട്ടിയപ്പാറയില്‍ ലോട്ടറി ചില്ലറ വിൽപനയുടെ മറവിലും പാന്‍മസാല വില്‍പന നടത്തിയവരെയാണ് റാന്നി പോലീസ് പിടികൂടിയത്. ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍ക്കുവാനായി െവച്ചിരുന്ന പാന്‍മസാലയുടെ വന്‍ ശേഖരമാണ് മന്ദമരുതി മരിയസെ്റ്റോഴ്സില്‍ നിന്ന് പിടികൂടിയത്. സംഭവത്തിര്‍ മന്ദമരുതി വലിയകാവ് വട്ടാര്‍കയം സ്വദേശി മാളിയേക്കല്‍ പ്രിന്‍സാണ് പിടിയിലായത്.
ഇട്ടിയപ്പാറയില്‍ കോളജ് റോഡില്‍ അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും ബാറിലെത്തുന്നവര്‍ക്കുമായി ലോട്ടറി കച്ചവടത്തിെൻറ മറവില്‍ പാന്‍മസാല വിൽപന നടത്തിയ സംഭവത്തില്‍ പഴവങ്ങാടി ഐത്തല മങ്കുഴിയില്‍ ചെരിക്കലേത്ത് വര്‍ഗീസ് മാത്യുവാണ് പോലീസ് പിടിയിലായത്. നിരോധിത പാന്‍മസാലയുടെ 900 പാക്കറ്റാണ് പിടികൂടിയത്. ജില്ല പോലീസ് ചീഫിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് നിഴല്‍ പോലീസും റാന്നി പോലീസും നടത്തിയ സംയുക്ത പരിശോധനയിലാണ് പാന്‍മസാല ശേഖരം പിടികൂടിയത്.