വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ ; നവവധുവിനെ വരന്‍ വെട്ടിക്കൊന്നു ; യുവാവിനെ പരിക്കേറ്റനിലയിലും കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവവധുവിനെ വരന്‍ വെട്ടിക്കൊന്നു. വരനെ പരിക്കേറ്റനിലയിലും വീട്ടിലെ മുറിക്കുള്ളില്‍ കണ്ടെത്തി. കഴിഞ്ഞദിവസം വൈകീട്ട് ആറുമണിയോടെ കര്‍ണാടകയിലെ കെ.ജി.എഫ്. ചമ്പരസനഹള്ളി ഗ്രാമത്തിലാണ് ദാരുണസംഭവം. ചമ്പരസനഹള്ളി സ്വദേശി നവീന്‍(27) ആണ് വിവാഹത്തിന് പിന്നാലെ ഭാര്യ ലിഖിത(19)യെ വെട്ടിക്കൊന്നത്. മുറിക്കുള്ളില്‍ ഗുരുതരമായി പരിക്കേറ്റനിലയില്‍ കണ്ടെത്തിയ നവീന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാള്‍ സ്വയം മുറിവേല്‍പ്പിച്ചെന്നാണ് നിഗമനം. ഇയാളുടെ ആരോഗ്യനില അതീവഗുരുതരമാണെന്നാണ് വിവരം.ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വെച്ച് നവീനും ലിഖിതയും വിവാഹിതരായത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാരും ബന്ധുക്കളും നവീന്റെ അമ്മാവന്റെ വീട്ടിലേക്ക് പോയി. ഇവിടെ എല്ലാവര്‍ക്കും ഭക്ഷണമൊരുക്കിയിരുന്നു.

വീട്ടിലെ മുറിക്കുള്ളിലായിരുന്ന നവദമ്പതിമാര്‍ക്കും നവീന്റെ സഹോദരപുത്രി ഭക്ഷണം നല്‍കി. ഇതിനുശേഷം ബന്ധുക്കള്‍ പുറത്തുപോയതിന് പിന്നാലെ നവീന്‍ മുറി അകത്തുനിന്ന് പൂട്ടി. തുടര്‍ന്ന് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ മുറിയില്‍നിന്ന് ലിഖിതയുടെ നിലവിളി കേട്ടതോടെയാണ് സഹോദരപുത്രി ഓടിയെത്തിയത്. വാതില്‍ അടച്ചിട്ടതിനാല്‍ ജനല്‍ വഴി നോക്കിയപ്പോഴാണ് നവീന്‍ ലിഖിതയെ ആക്രമിക്കുന്നത് കണ്ടതെന്നാണ് സഹോദരപുത്രി നല്‍കിയ മൊഴി. കൊടുവാള്‍ ഉപയോഗിച്ചാണ് നവീന്‍ ലിഖിതയെ വെട്ടിക്കൊന്നത്. തുടര്‍ന്ന് പെണ്‍കുട്ടി മറ്റുബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വാതില്‍ തകര്‍ത്ത് മുറിക്കുള്ളില്‍ കടന്നപ്പോള്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയിലാണ് നവവധുവിനെ കണ്ടത്. നവീനെ പരിക്കേറ്റനിലയിലും കണ്ടെത്തി. തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ലിഖിതയുടെ ജീവന്‍ രക്ഷിക്കാനായില്ല. നവീന്‍ ആന്‍ഡേഴ്‌സണ്‍പേട്ടിലെ വസ്ത്രവ്യാപാരിയാണെന്ന് കെ.ജി.എഫ്. ഡിവൈ.എസ്.പി. പാണ്ടുരംഗ മാധ്യമങ്ങളോട് പറഞ്ഞു. കൊല്ലപ്പെട്ട ലിഖിത അടുത്തിടെയാണ് പി.യു. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

നേരത്തെ പല വിവാഹാലോചനകളും വേണ്ടെന്നുവെച്ച നവീന്‍, ലിഖിതയുടെ വിവാഹാലോചന വന്നപ്പോള്‍ ഇഷ്ടമാണെന്നറിയിക്കുകയും തുടര്‍ന്ന് വിവാഹിതരാവുകയുമായിരുന്നു. അതേസമയം, വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നടന്ന കൊലയ്ക്ക് പിന്നിലെ കാരണം വ്യക്തമല്ലെന്ന് കെ.ജി.എഫ്. എസ്.പി. ശാന്തരാജു മാധ്യമങ്ങളോട് പറഞ്ഞു. ബന്ധുവീട്ടിലെ മുറിയില്‍നിന്ന് നവീന് എങ്ങനെയാണ് ആയുധം ലഭിച്ചതെന്നും പോലീസ് അന്വേഷിച്ചുവരികയാണ്. സംഭവത്തിന്റെ എല്ലാവശങ്ങളും പരിശോധിച്ചുവരികയാണെന്നും എസ്.പി. വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...