മൂവാറ്റുപുഴ: മൂവാറ്റുപുഴ വെള്ളൂർകുന്നം ബെവ്കോ ഔട്ട്‌ലെറ്റിൽ മോഷണശ്രമത്തിനെത്തിയ യുവാവ് വിചിത്രമായ സാഹചര്യത്തിൽ പിടിയിലായി. ഓഗസ്റ്റ് 4-നായിരുന്നു സംഭവം. മുഖംമൂടിയും തലയിൽ തുണിയുമായി എത്തിയ മോഷ്ടാവ് ആദ്യം സി.സി.ടി.വി ക്യാമറകൾ മറച്ചുപിടിച്ചു. തുടർന്ന് ഷട്ടറിന്റെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെ ഇയാൾ പാന്റ്സ് ഊരിമാറ്റി. എന്നാൽ ശ്രമം പരാജയപ്പെട്ട് മടങ്ങുന്നതിനിടയിൽ താൻ ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും ഊരിവച്ച പാന്റ്സും കള്ളൻ ഇവിടെത്തന്നെ മറന്നുപോയി. മുഖം മൂടി ധരിച്ചെത്തിയ മോഷ്ടാവ് ആദ്യം സിസിടിവി ക്യാമ റകൾ മറച്ചുവച്ചു. തല തുണികൊണ്ടു മറച്ചാണ് ഇയാൾ മദ്യവിൽപനശാലയിൽ എത്തിയത്.
പിന്നീട് പാന്റ്സ് ഊരിമാറ്റി. ഷട്ടറുകളുടെ പൂട്ട് തകർക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തിരികെ മടങ്ങവേ തന്റെ മൊബൈൽ ഫോണും ഊരിവച്ച പാന്റ്സും ഇയാൾ അവിടെ തന്നെ മറന്നുവച്ചു. രാവിലെ മദ്യവിൽപനശാല തുറക്കാനെത്തിയ ജീവനക്കാരാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ ഫോണും ജീൻസും കണ്ടെത്തിയത്. സിസിടിവി ക്യാമറകൾ മറച്ചുവച്ച നിലയിലും കണ്ടെത്തി. മദ്യവിൽപനശാലയിൽ നിന്നു മദ്യമോ പണമോ നഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടെ സ്വന്തം ഫോൺ അന്വേഷിച്ച് മോഷ്ടാവ് വീണ്ടും മദ്യവിൽപനശാലയിൽ എത്തുകയായിരുന്നു.




























