കാസർഗോഡ് സ്ഫോടക വസ്തുക്കൾ പിടികൂടി എൻഐഎ

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ജില്ലയിലെ ചിറ്റാരിക്കൽ കടുമേനിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ നിർണ്ണായക പരിശോധനയിൽ സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു. കടുമേനി സ്വദേശിയായ ജോർജിന്റെ വീട്ടിൽ നിന്നാണ് അഞ്ചു വർഷത്തോളം പഴക്കമുള്ള ജലാറ്റിൻ സ്റ്റിക്കുകൾ എൻഐഎ സംഘം പിടികൂടിയത്. നേരത്തെ തിരൂരങ്ങാടി പോലീസ് രജിസ്റ്റർ ചെയ്ത സ്ഫോടക വസ്തു കേസുമായി ബന്ധപ്പെട്ട തുടരന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎ ഇന്ന് രാവിലെ മുതൽ പരിശോധന ആരംഭിച്ചത്. ഈ കേസിൽ മൂന്നാം പ്രതിയായി അറസ്റ്റിലായ സജി എന്നയാളുടെ സഹോദരനാണ് ജോർജ്. സജി നേരത്തെ തന്നെ ഈ പ്രദേശത്ത് നിന്ന് മാറി മറ്റൊരു പേരിൽ താമസിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

വീട്ടിൽ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചത് കാട്ടുപന്നികളെ തുരത്താൻ വേണ്ടിയാണെന്നാണ് ജോർജ് അന്വേഷണ സംഘത്തിന് നൽകിയ മൊഴി. എന്നാൽ ഈ വിശദീകരണം എൻഐഎ വിശ്വാസത്തിലെടുത്തിട്ടില്ല. അഞ്ചു വർഷത്തോളം പഴക്കമുള്ള ഈ ജലാറ്റിൻ സ്റ്റിക്കുകൾ എന്തിനാണ് വീട്ടിൽ സൂക്ഷിച്ചതെന്നും ഇതിന്റെ ഉറവിടം എവിടെയാണെന്നും എൻഐഎ സംഘം വിശദമായി അന്വേഷിച്ചു വരികയാണ്. നിലവിൽ പ്രദേശത്ത് എൻഐഎയുടെ പരിശോധനകളും തുടർനടപടികളും പുരോഗമിക്കുകയാണ്.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...