തൃശ്ശൂർ : മൊബൈൽ ഫോണും കഞ്ചാവും കണ്ടെടുത്തിട്ടും ജയിലിൽ കോൺഗ്രസ് നേതാവിനെതിരേ നടപടിയില്ല. വിയ്യൂർ സെൻട്രൽ ജയിലിലെ സി ബ്ലോക്കിൽ അയ്യന്തോൾ ഫ്ലാറ്റ് കൊലക്കേസിൽ ജീവപര്യന്തം തടവനുഭവിക്കുന്ന റഷീദിനെതിരേയാണ് നടപടിയില്ലാത്തത്. ഇയാളിൽനിന്ന് പലതവണ കഞ്ചാവും മൊബൈൽ ഫോണും പിടികൂടിയിരുന്നു. അവസാനമായി ഓഗസ്റ്റ് 26 നാണ് സി ബ്ലോക്കിലെ അഞ്ചാം സെല്ലിൽ കഴിയുന്ന ഇയാളിൽ നിന്ന് കഞ്ചാവും മൊൈബലും ചാർജറും കണ്ടെടുത്തത്.
ഇതോടൊപ്പം നടന്ന പരിശോധനയിൽ കൊടി സുനിയിൽ നിന്ന് കഞ്ചാവും മൊൈബലും ചാർജറും കണ്ടെടുത്തിരുന്നു. സുനിയെ അന്നുതന്നെ വിയ്യൂരിലെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
റഷീദിന്റെ പക്കൽനിന്ന് നിരോധിവസ്തുക്കൾ കണ്ടെത്തിയെന്ന് അന്വേഷണസംഘം അന്നുതന്നെ ജയിൽ സൂപ്രണ്ടിന് റിപ്പോർട്ട് നൽകിയതാണ്. എന്നാൽ റിപ്പോർട്ട് ജയിൽ ഡി.ജി.പി.യുടെ ഓഫീസിലെത്തിയില്ലെന്നാണ് പറയുന്നത്