തിരുവനന്തപുരം : ബുധനാഴ്ച രാവിലെ മുതൽ ബിവറേജസുകളില്‍ സർക്കാർ പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ചതോടെ മദ്യം വാങ്ങാനെത്തിയവരില്‍ പലരും നിരാശരായാണ് മടങ്ങിയത്. കൃത്യമായ പരിശോധന ഉണ്ടായിരുന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളില്ലാതെ വന്ന പലരെയും തിരിച്ചയക്കുക ആണ് ഉണ്ടായത്. ചൊവ്വാഴ്ച രാത്രിയോടെയാണ് ജില്ലയിലെ എല്ലാ വിദേശമദ്യശാലകള്‍ക്കും ഉത്തരവുകളെത്തിയത്.
മദ്യം വാങ്ങുന്നതിന് ഒന്നാം ഡോസ് വാക്സിന്‍ എടുത്തതിന്റെയോ സര്‍ട്ടിഫിക്കറ്റോ, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വേണമെന്ന ഉത്തരവ് പുറത്തിറങ്ങിയ വിവരം അറിയാതെ വന്ന പലരും നിരാശയായി മടങ്ങുക ആയിരുന്നു. ചിലര്‍ ഈ രേഖകൾ ഉള്ള മറ്റു ചിലരെ ആശ്രയിച്ചാണ് മദ്യംവാങ്ങിയത്. രാവിലെതന്നെ എല്ലാ മദ്യശാലകള്‍ക്കു മുന്‍പിലും മദ്യംവാങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിരുന്നു.