യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണി; റാപ്പിഡോ ഡ്രൈവറുടെ വേഷത്തിൽ എത്തിയ അജ്ഞാതനെതിരെ ജാഗ്രതാ നിർദ്ദേശം

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഹൈദരാബാദിലെ ചാര്‍മിനാറിന് സമീപം ഓട്ടോറിക്ഷ കാത്തു നിന്ന യുവതിയെ റാപ്പിഡോ ഡ്രൈവറാണെന്ന വ്യാജേന സമീപിച്ച് ബൈക്ക് യാത്രികന്‍. താന്‍ റാപ്പിഡോ ഡ്രൈവറാണെന്നും വീട്ടില്‍ ഡ്രോപ്പ് ചെയ്യാമെന്നും വാഗ്ദാനം ചെയ്താണ് ഇയാള്‍ യുവതിയെ സമീപിച്ചത്. എന്നാല്‍ താന്‍ ബുക്ക് ചെയ്യാത്ത സേവനം ഉപയോഗിക്കാന്‍ വിസമ്മതിച്ച യുവതി ഇയാളെ ചോദ്യം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ ഉപയോഗിച്ചിരുന്ന വാഹനത്തിന് നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ചൂണ്ടിക്കാട്ടിയ യുവതി, റാപ്പിഡോ ഐഡി കാണിക്കാനും ആവശ്യപ്പെട്ടതോടെ ഇയാള്‍ പരുങ്ങലിലായി.

കഴിഞ്ഞദിവസമായിരുന്നു സംഭവം.സിദ്ധി എന്ന യുവതിയാണ് ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ അനുഭവം പങ്കുവച്ചത്. യുവതി പേര് ചോദിച്ചപ്പോള്‍ ഇര്‍ഫാന്‍ എന്നാണ് ഇയാള്‍ മറുപടി നല്‍കിയത്. യുവതി ഐഡി ചോദിച്ചതിന് പിന്നാലെ ഇയാള്‍ റാപ്പിഡോ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആരംഭിച്ചു. എന്നാല്‍ വീണ്ടും യുവതി ഇയാളെ ചോദ്യം ചെയ്തു. നമ്പര്‍ പ്ലെയ്റ്റിനെ കുറിച്ച് ചോദ്യമുന്നയിച്ച യുവതിയോട് നിരന്തരം താന്‍ റാപ്പിഡോ റൈഡുകള്‍ നടത്താറില്ലാത്തതിനാല്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാത്തത് ഒരു പ്രശ്‌നമല്ലെന്നായിരുന്നു മറുപടിയെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഇതോടെ നിയന്ത്രണം വിട്ട യുവതി ഇയാളോട് കയര്‍ക്കുകയും താന്‍ ബുക്ക് ചെയ്യാതെ റൈഡിനായി എന്തിന് തന്നെ സമീപിച്ചുവെന്ന് ചോദിച്ച് ശബ്ദം ഉയര്‍ത്തുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്

0
ദില്ലി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ...

നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി

0
ഡൽഹി: നാല് സംസ്ഥാനങ്ങളിലായി നടന്ന സൈബർ നിക്ഷേപ തട്ടിപ്പിൽ സൂത്രധാരൻ മലയാളി....

കിസാൻ സഭ എഴുമറ്റൂർ മണ്ഡലം കൺവൻഷൻ നടത്തി

0
ചുങ്കപ്പാറ: പ്രളയത്തിൽ കൃഷി നശിച്ച കർഷകർക്ക് അടിയന്തരമായി ധനസഹായം അനുവദിക്കണമെന്ന്...

മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച് എൻഎസ്എസ്

0
തിരുവനന്തപുരം: എൻഎസ്എസുമായുള്ള തർക്കം നിലനിൽക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ...