നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും

For full experience, Download our mobile application:
Get it on Google Play

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്ലാ സ്ഥാനാര്‍ഥികളുടെയും നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പത്രിക സമര്‍പ്പിച്ച് 24 മണിക്കൂറിനകമാണ് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അപൂര്‍ണമായ സത്യവാങ്മൂലവും കൗണ്ടര്‍ സത്യവാങ്മൂലവുമുണ്ടെങ്കില്‍ അതും സൈറ്റില്‍ പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രികയും ഫോം 26 ല്‍ നല്‍കുന്ന സത്യവാങ്മൂലവും റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം വൈകിട്ട് മൂന്നിനുശേഷം എല്ലാ നാമനിര്‍ദേശ പത്രികയുടേയും പട്ടിക പ്രസിദ്ധീകരിക്കും. സ്ഥാനാര്‍ഥിയുടെ പൂര്‍ണ മേല്‍വിലാസം ഇതില്‍ രേഖപ്പെടുത്തും.

പത്രിക സമര്‍പ്പണം വീഡിയോയില്‍ ചിത്രീകരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് വീഡിയോയില്‍ ചിത്രീകരിക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന ദിവസം ഉച്ചയ്ക്ക് രണ്ടു മുതല്‍ തുടര്‍ച്ചയായി ചിത്രീകരണം ഉണ്ടാകുമെന്നും തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു.
——
നാമനിര്‍ദേശ പത്രികയോടൊപ്പം
സ്ഥാനാര്‍ഥികള്‍ ഫോട്ടോ നല്‍കണം

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ബാലറ്റില്‍ ഉള്‍പ്പെടുത്തുന്നതിനായി നാമനിര്‍ദേശ പത്രികയോടൊപ്പം സ്ഥാനാര്‍ഥികള്‍ സ്വന്തം ഫോട്ടോ സമര്‍പ്പിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും ജില്ലാ കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. ഫോട്ടോയുടെ മറുവശത്ത് സ്ഥാനാര്‍ഥി ഒപ്പിട്ടിരിക്കണം. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്റെ മൂന്ന് മാസത്തിനുള്ളില്‍ എടുത്തതായിരിക്കണം ഫോട്ടോ. വെളുത്ത പശ്ചാത്തലത്തില്‍ എടുത്ത ഫോട്ടോയുടെ വലിപ്പം 2 സെന്റി മീറ്റര്‍ ത 2.5 സെന്റി മീറ്റര്‍ സ്റ്റാമ്പ് സൈസ് ആയിരിക്കണം. സാധാരണ വസ്ത്രം ധരിച്ച് വേണം എടുക്കാന്‍. യൂണിഫോം പാടില്ല. തൊപ്പി, കൂളിംഗ് ഗ്ലാസ് ഒഴിവാക്കണം. ഫോട്ടോ നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കിയില്ലെങ്കില്‍ സൂക്ഷ്മ പരിശോധനയ്ക്ക് മുമ്പായി നല്‍കണം. ഫോട്ടോ നല്‍കാത്തതുകൊണ്ട് മാത്രം പത്രിക തള്ളില്ല. പക്ഷേ, ബാലറ്റില്‍ സ്ഥാനാര്‍ഥിയുടെ ചിത്രം ഉണ്ടാവില്ല. ഫോട്ടോ നല്‍കുന്നതിനൊപ്പം സത്യവാങ്മൂലം നല്‍കണമെന്നും കളക്ടര്‍ അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ദിര കട്ട് അവസാനിപ്പിച്ചില്ലെങ്കിൽ കടുത്ത പ്രതിഷേധം ; കെ.എൻ. ബാലഗോപാൽ

0
തിരുവനന്തപുരം: പവര്‍കട്ടില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ എന്‍...

പി.കെ. കുഞ്ഞാലിക്കുട്ടിയെ അപമാനിച്ചെന്ന് ആരോപണം; യൂട്യൂബ് ചാനലിനെതിരെ പരാതിയുമായി യൂത്ത് ലീഗ്

0
മലപ്പുറം: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടി...

ട്രാഫിക് ഡിവൈഡർ തൂണുകൾ തകർന്നു ; പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയിൽ അപകടഭീഷണി

0
റാന്നി : പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അതീവ അപകട മേഖലയായ സ്ഥലങ്ങളില്‍...

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...