നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന് ; അന്തിമ ചിത്രം ഇന്ന് വ്യക്തമാകും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന്റെ  നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. സമയപരിധി കഴിയുന്ന തിങ്കളാഴ്ച വൈകുന്നേരത്തോടെ തെരഞ്ഞെടുപ്പിന്റെ  അന്തിമപോരാട്ടചിത്രം വ്യക്തമാകും. പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റ് സ്വതന്ത്രര്‍ക്കും ഇന്ന് ചിഹ്നം ലഭിക്കും.

സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികള്‍. 140 മണ്ഡലങ്ങളിലായി 2180 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ 1119 നാമനിര്‍ദേശ പത്രികകള്‍ തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളിയിരുന്നു. പത്രിക തള്ളിയതിനെതിരെ നല്‍കിയ കേസില്‍ തിങ്കളാഴ്ചത്തെ കോടതിവിധി നിര്‍ണായകമാകും.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സര രംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്. ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കാസര്‍ഗോഡ്-41, കണ്ണൂര്‍-82, കോഴിക്കോട്-117, പാലക്കാട്-80, തൃശൂര്‍-80, എറണാകുളം-110, ഇടുക്കി-29, കോട്ടയം-70, ആലപ്പുഴ-58, പത്തനംതിട്ട-44, കൊല്ലം-84, തിരുവനന്തപുരം-107 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.

ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മലപ്പുറം ജില്ലയിലാണ്. 145 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ പത്രിക നല്‍കിയത്. 22 പേര്‍ പത്രിക നല്‍കിയ വയനാട്ടിലാണ് ഏറ്റവും കുറവ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കാസര്‍ഗോഡ്-48, കണ്ണൂര്‍-93, കോഴിക്കോട്-130, പാലക്കാട്-76, തൃശൂര്‍-96, എറണാകുളം-111, ഇടുക്കി-45, കോട്ടയം-78, ആലപ്പുഴ-69, പത്തനംതിട്ട-44, കൊല്ലം-81, തിരുവനന്തപുരം-115 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ എണ്ണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...