വിലക്കയറ്റം : സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പെരുവഴിയില്‍

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന : വിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി താളംതെറ്റുന്നു. കേന്ദ്ര – സംസ്‌ഥാന സര്‍ക്കാരുകളുടെ വിഹിതം കൊണ്ട്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണ്‌ നിലവിലുള്ളത്‌. സംസ്‌ഥാനത്ത്‌ 1996 മുതലാണ്‌ സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി തുടങ്ങിയത്‌.

കുട്ടികള്‍ക്ക്‌ ഗുണമേന്മയും പോഷകസമൃദ്ധവുമായ ആഹാരം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. 2012ന്‌ മുമ്പ് ആരംഭിച്ച പ്രീപ്രൈമറി ക്ലാസുകള്‍ മുതല്‍ എട്ടാം ക്ലാസുവരെയുള്ള കുട്ടികളാണ്‌ ഇതിന്റെ ഗുണഭോക്‌താക്കള്‍. സംസ്‌ഥാനത്തെ 12,200ല്‍ പരം സ്‌കൂളുകളിലെ 29 ലക്ഷത്തിലധികം കുട്ടികള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെടുന്നുണ്ട്‌. സ്‌കൂള്‍ ഉച്ചഭക്ഷണ സമിതിക്കാണ്‌ അതാത്‌ സ്‌കൂളുകളിലെ പദ്ധതി നടത്തിപ്പിന്റെ ചുമതല. കേന്ദ്ര സര്‍ക്കാര്‍ 60 ശതമാനവും സംസ്‌ഥാന സര്‍ക്കാര്‍ 40 ശതമാനവും തുക നല്‍കിയാണ്‌ പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത്‌. ആഴ്‌ചയില്‍ ഒരു കോഴി മുട്ടയും രണ്ട്‌ ദിവസങ്ങളിലായി 100 മില്ലി പാലും വിദ്യാര്‍ഥികള്‍ക്ക്‌ നല്‍കുന്നുണ്ട്‌.

എന്നാല്‍, ഇതിനായി പ്രത്യേകമായി തുക സംസ്‌ഥാന സര്‍ക്കാര്‍ വകയിരിത്തിയിട്ടില്ല. 2016ലാണ്‌ പദ്ധതിക്കായി ഒടുവില്‍ തുക വര്‍ധിപ്പിച്ചത്‌. 150 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക്‌ ഒരു ദിവസം എട്ടു രൂപയും 150 മുതല്‍ 500 വരെ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക്‌ ഏഴ്‌ രൂപയും 500ന്‌ മുകളില്‍ കുട്ടികളുള്ള സ്‌കൂളുകളില്‍ ഒരു കുട്ടിക്ക്‌ ആറു രൂപയുമാണ്‌ സര്‍ക്കാര്‍ നിശ്‌ചയിച്ചിരിക്കുന്നത്‌. തുക വര്‍ധിപ്പിച്ച്‌ ഏഴുവര്‍ഷം പിന്നിടുമ്ബോള്‍ അരിമുതല്‍ സകല സാധനങ്ങളുടെയും വിലയില്‍ ഇരട്ടിയോളം വര്‍ധനവുണ്ടായിട്ടുണ്ട്‌.

പാലിനും മുട്ടയ്‌ക്കും വില ഉയര്‍ന്നു. ഒപ്പം പാചക വാതകത്തിനുണ്ടായ വിലക്കയറ്റവും പദ്ധതിക്ക്‌ വിലങ്ങുതടിയാണ്‌. പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരമാണ്‌ ദിവസവും നല്‍കേണ്ടത്‌ എന്നാണ്‌ സര്‍ക്കാര്‍ നിര്‍ദേശം. എല്‍.പി. വിഭാഗത്തിന്‌ 50 ഗ്രാം പച്ചക്കറിയും യു.പി. വിഭാഗത്തിന്‌ 75 ഗ്രാം പച്ചക്കറിയുമാണ്‌ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരി ക്കുന്നത്‌. ഒരു കിലോഗ്രാം പയറിന്‌ 110 രൂപയാണ്‌ വിപണിവില. ഒരു കുട്ടിക്ക്‌ നിശ്‌ചിത ഗ്രാം പയര്‍ ഒരു ദിവസം നല്‍കുന്നതിന്‌ 2.50 രൂപ മുതല്‍ മൂന്ന്‌ രൂപവരെയാണ്‌ ചിലവ്‌ വരുന്നത്‌. പച്ചക്കറിക്കും പലവ്യഞ്‌ജനത്തിനുമായി ഒരു കുട്ടിക്ക്‌ 10 രൂപയോളം ചിലവ്‌ വരുന്നുണ്ട്‌.

ഒപ്പം മല്ലി, മുളക്‌, എണ്ണ ചിലവിലേക്ക്‌ ഒരു കുട്ടിക്ക്‌ രണ്ടു രൂപ കണക്കില്‍ ചിലവ്‌ വരുന്നുണ്ട്‌. ഇതിനു പുറമേ മുട്ടയും പാലും കൂടിയാകുമ്പോള്‍ സര്‍ക്കാര്‍ കണക്കിലെ തുക എങ്ങുമെത്തില്ല. അധിക തുക പലപ്പോഴും സ്‌കൂളിലെ പ്രധാനാധ്യാപകരുടെ ശമ്ബള തുകയില്‍നിന്നാണ്‌ കണ്ടെത്തേണ്ടി വരുന്നതും. നിലവിലെ സാഹചര്യത്തില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ വിഹിതം വര്‍ധിപ്പിക്കണമെന്ന ആവശ്യമാണ്‌ ശക്‌തമാകുന്നത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...