കനത്തമഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: കനത്ത മഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. ഇപ്പോഴും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ 8 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്ക മേഖലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ മേഖലകളായ സുബര്‍ണരേഖ നദി തീരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ബാലസോര്‍, മയൂര്‍ഭഞ്ച് ജില്ലകളില്‍ കൂടി ഒഴുകുന്ന സുബര്‍ണരേഖ, ബൈതരാണി എന്നീ രണ്ട് പ്രധാന നദികളിലെ വെള്ളം പലയിടത്തും അപകടരേഖ ലംഘിച്ചതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.  ബാലസോര്‍ ജില്ലയിലെ 156 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ ഭരണകൂടം 40,000 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

അവരെ 227 താല്‍ക്കാലിക ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ പറഞ്ഞു. ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. 6 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ച നടപടിയിൽ തിരുത്തൽ വേണം; മുഖ്യമന്ത്രിക്ക് കത്തുമായി വി...

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതിൽ തിരുത്തല്‍ വേണമെന്ന്...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...

​’പ്രധാനെ മാറ്റൂ, അല്ലെങ്കിൽ ചരിത്രം കണ്ട ഏറ്റവും കഴിവുകെട്ട പ്രധാനമന്ത്രിയാകൂ’ ; നരേന്ദ്ര മോദിക്കെതിരെ...

0
ന്യൂഡല്‍ഹി: മോദിക്കെതിരെ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...