കനത്തമഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം

For full experience, Download our mobile application:
Get it on Google Play

ഒഡീഷ: കനത്ത മഴയിലും പ്രളയത്തിലുമായി ഉത്തരേന്ത്യയില്‍ വന്‍നാശം. ഇപ്പോഴും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒഡീഷ 8 ലക്ഷത്തോളം പേരെയാണ് പ്രളയം ബാധിച്ചത്. വെള്ളപ്പൊക്ക മേഖലയിലെ ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. വടക്കന്‍ മേഖലകളായ സുബര്‍ണരേഖ നദി തീരത്ത് പല ഗ്രാമങ്ങളും ഒറ്റപ്പെട്ടു കിടക്കുകയാണ്.

ബാലസോര്‍, മയൂര്‍ഭഞ്ച് ജില്ലകളില്‍ കൂടി ഒഴുകുന്ന സുബര്‍ണരേഖ, ബൈതരാണി എന്നീ രണ്ട് പ്രധാന നദികളിലെ വെള്ളം പലയിടത്തും അപകടരേഖ ലംഘിച്ചതിനാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ വന്‍തോതില്‍ ഒഴിപ്പിക്കല്‍ നടപടി ആരംഭിച്ചിട്ടുണ്ട്.  ബാലസോര്‍ ജില്ലയിലെ 156 ഗ്രാമങ്ങള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നു. തിങ്കളാഴ്ച ഉച്ചയോടെ ഭരണകൂടം 40,000 പേരെയാണ് ഇതുവരെ ഒഴിപ്പിച്ചത്.

അവരെ 227 താല്‍ക്കാലിക ഇടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണെന്ന് ബാലസോര്‍ ജില്ലാ കളക്ടര്‍ ദത്താത്രയ ഭൗസാഹേബ് ഷിന്‍ഡെ പറഞ്ഞു. ഹിമാചല്‍ പ്രദേശ് മിന്നല്‍ പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലും പെട്ട് മരിച്ചവരുടെ എണ്ണം 32 ആയി ഉയര്‍ന്നു. 6 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലഞ്ചെരുവ് തകർന്ന് ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു ; ഹിമാചലിൽ 13...

0
ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലുണ്ടായ ദാരുണമായ അപകടത്തിൽ 13...

ആലപ്പുഴയിൽ ഗുണ്ടാപ്പകയെന്ന് സംശയം ; യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

0
ആലപ്പുഴ : ആലപ്പുഴ ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു...

ആറ്റിങ്ങലിൽ പ്ലസ് വൺ വിദ്യാർഥിനിയെ സ്വകാര്യ ബസ്സിൽനിന്ന് കണ്ടക്ടർ ഇറക്കിവിട്ടതായി പരാതി

0
തിരുവനന്തപുരം: ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയെ...

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം ; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...