പത്തനംതിട്ട : ഭക്ഷ്യ സുരക്ഷാവിഭാഗം ശബരിമല സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി ഈ മണ്ഡലകാലത്തു നടത്തിയ പരിശോധനകളിൽ ക്രമക്കേടുകളെത്തുടർന്നു പിഴ ഈടാക്കിയത് 1,10,200 രൂപ. സന്നിധാനത്ത് 42,200 രൂപയും പമ്പയിൽ 34,000 രൂപയും നിലയ്ക്കലിൽ 34000 രൂപയുമാണ് നാളിതുവരെയുള്ള പരിശോധനയിൽ ഭക്ഷ്യസുരക്ഷാവിഭാഗം പിഴ ഈടാക്കിയത്. ശബരിമലയിലും സമീപകേന്ദ്രങ്ങളിലും ഹോട്ടലുകളിലും മറ്റു ഭക്ഷ്യശാലകളിലും കടകളിലുമുള്ള ഭക്ഷ്യഉൽപന്നങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ വിളിച്ചറിയിക്കാവുന്നതാണ്.
1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലോ 7593861767 (ഭക്ഷ്യസുരക്ഷാ ഓഫീസർ സന്നിധാനം) 8592999666 (ഭക്ഷ്യസുരക്ഷാ ഓഫീസർ പമ്പ) 7593861768 (ഭക്ഷ്യസുരക്ഷാഓഫീസർ നിലയ്ക്കൽ) എന്ന നമ്പറുകളിലോ തീർഥാടകർക്കു ബന്ധപ്പെടാവുന്നതാണ്. നവംബർ 16 മുതൽ ഡിസംബർ വരെ ഭക്ഷ്യസുരക്ഷാവിഭാഗം 858 പരിശോധനകളാണു സന്നിധാനത്തും പമ്പയിലും നിലയ്ക്കലുമായി നടത്തിയത്. നാലു സ്‌പെഷൽ സ്വകാഡുകൾ വീതം 12 സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. പമ്പയിൽ നാലു സ്‌പെഷൽ സ്‌ക്വാഡുകൾ 259 പരിശോധനയും പമ്പയിൽ 240 പരിശോധനയും നിലയ്ക്കലിൽ 359 പരിശോധനയും ഈ കാലയളവിൽ നടത്തി.





























