ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്.എം.ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ് എം ജോർജ്ജിന് തൊടുപുഴ കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ജോസ് എം ജോര്‍ജ്ജിനെ ഹാരമണിയിച്ചു. ഓ.ഐ.സി.സി. ഓഷ്യാന റിജിയന്റെ പ്രവർത്തനവും വര്‍ത്തമാന കാലഘട്ടത്തില്‍ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും ജോസ് എം ജോർജ് വിശദീകരിച്ചു.

ഓസ്ട്രേലിയയില്‍ കുടിയേറിയിട്ടുള്ള ജോസ് എം.ജോര്‍ജ്ജ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഓസ്ട്രേലിയയില്‍ ഒരു പത്രവും ഇദ്ദേഹം നടത്തുന്നുണ്ട്. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളാ ന്യൂസ് എന്ന ചാനലിന്റെ ചീഫ് എഡിറ്ററുമാണ് ജോസ് എം.ജോര്‍ജ്ജ്.

ചടങ്ങിൽ ഡി.സി.സി  ജനറൽ സെക്രട്ടറി ജോൺ നെടിയപാല, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി അപ്രേം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ അനൂപ് വി.എസ് , ജോസ് തോട്ടത്തിമ്യാലിൽ, ടോമി കുരുട്ടുകുന്നേൽ, സിജി വാഴയിൽ,  എ.എൻ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിന് അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് കെ.മണി എം.പി പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത്...

0
കോട്ടയം: അതിശക്തമായ മഴയും ഉരുള്‍പൊട്ടലും കാരണം ഗുരുതരമായ നാശനഷ്ടങ്ങളുണ്ടായ സാഹചര്യത്തില്‍ സംസ്ഥാനത്തിന്...

ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി

0
പത്തനംതിട്ട: ആറന്മുള പാർഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യ പൂർണമായും ഒഴിവാക്കി. കനത്ത മഴ...

സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന് സുപ്രീം കോടതി

0
ഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിലെ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് അന്തിമതീരുമാനം എടുക്കാമെന്ന്...

കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും കേരളത്തിന് നഷ്ടമായത് സംസ്ഥാന സർക്കാരിന്റെ...

0
ഡൽഹി: പാലക്കാട് കഞ്ചിക്കോട് റെയിൽ കോച്ച് ഫാക്ടറിയും അതിവേഗ റെയിൽ പദ്ധതിയും...