സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി ; ചിറ്റാറില്‍ റോഡരുകിലെ അപകടകരമായ മരങ്ങള്‍ മുറിക്കാന്‍ നടപടിയില്ല

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ  അപകടകരമായ മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. കാരികയം പോലെയുള്ള പ്രദേശങ്ങളില്‍ നിരവധി മരങ്ങളാണ് ചുവട് ദ്രവിച്ചും  ചില്ലകള്‍ ഉണങ്ങിയും നില്‍ക്കുന്നത്. ഇത് റോഡിലേക്ക് ഒടിഞ്ഞ് വീഴുന്നതും പതിവാണ്. അപകടകരമായി നില്‍ക്കുന്ന ഈ മരങ്ങള്‍ക്ക് അടിയിലൂടെയാണ് ചിറ്റാര്‍ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ ബസുകള്‍ കടന്നുപോകുന്നത്. കൊച്ചുകുട്ടികളുമായി പോകുന്ന സ്കൂള്‍ ബസുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയും ഈ റോഡുകളില്‍ ഇല്ല. ഇനിയുള്ള ദിവസങ്ങളില്‍ മഴയും കാറ്റും ശക്തി പ്രാപിച്ചാല്‍ വലിയ അപകടമാകും ഇത് വരുത്തി വെക്കുക.

വാകമരങ്ങളും പാഴ് മരങ്ങളുമാണ് ഈ പ്രദേശങ്ങളില്‍ കൂടുതലും. അതിനാല്‍ മഴ വെള്ളം ഇലകളില്‍ തങ്ങി നിന്ന് ശിഖരങ്ങള്‍ ഒടിയുന്നതിനുള്ള സാധ്യതയും കൂടുതലാണ്. മഴക്കാലപൂര്‍വ്വ മുന്നൊരുക്കങ്ങളുടെ ഭാഗമായും സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായും കേരളത്തില്‍ ഇത്തരത്തില്‍ അപകടകരമായ സാഹചര്യത്തിലുള്ള മരങ്ങള്‍ മുറിച്ച് മാറ്റുവാന്‍ നാടപടി സ്വീകരിക്കാറുണ്ട്. എന്നാല്‍ ചിറ്റാര്‍ പഞ്ചായത്തില്‍ ഈ നടപടികള്‍ പൂര്‍ത്തീകരിച്ചിട്ടില്ല എന്നാണ് ആരോപണം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു

0
കോഴിക്കോട്: സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു. 81 വയസ്സായിരുന്നു....

കെ സുധാകരൻ എം പി ജന്തർമന്തറിലെ സിജെപി പ്രതിഷേധ വേദിയിൽ

0
ഡൽഹി: കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി ഡൽഹി ജന്തർമന്തറിൽ....

ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ വഴിതിരിച്ചുവിടുന്നു

0
മുംബൈ: തെക്കൻ ഗുജറാത്തിലും മഹാരാഷ്ട്രയിലും മഴ കനത്തതോടെ കേരളത്തിൽ നിന്നുളള ട്രെയിനുകൾ...

ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി...

0
ഭോപ്പാൽ: മധുവിധു യാത്രയ്ക്കിടെ ഭർത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ...