തിരുവനന്തപുരം : തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ മനസാക്ഷി തുഷാർ ഗാന്ധിക്കൊപ്പമാണെന്ന് വിഡി സതീശൻ പറഞ്ഞു. ഗാന്ധിയുടെ പൈതൃകത്തെയാണ് ബിജെപിക്കാർ അപമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു. തുഷാർ ഗാന്ധിയെ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. തുഷാർ ഗാന്ധിയെ തടഞ്ഞ സംഭവത്തിൽ സംസ്ഥാന സർക്കാർ നടപടിയെടുക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടരുമെന്ന് തുഷാർ ഗാന്ധി പറഞ്ഞു. ആർഎസ്എസിന്റെ പ്രതിഷേധം തന്നെ ഭയപ്പെടുത്തില്ല. ഇന്നലെയാണ് സംഘ്പരിവാർ വിരുദ്ധ പരാമർശത്തിന്റെ പേരിൽ തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ തുഷാർ ഗാന്ധിയെ തടഞ്ഞത്. നെയ്യാറ്റിൻകരയിൽ വെച്ചാണ് തുഷാർ ഗാന്ധിയെ തടഞ്ഞ് ആർ.എസ്.എസ് – ബി.ജെ.പി പ്രവർത്തകർ. ആർ.എസ്.എസും ബിജെപിയും രാജ്യത്തിൻറെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാൻസർ എന്ന പരാമർശമാണ് പ്രകോപനത്തിനിടയാക്കിയത്. നിലപാടിൽ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാർ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാർ ഗാന്ധി തിരികെ പ്രതിരോധിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1