ചെങ്ങന്നൂർ : വിപണിയിൽ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന 26 ഗ്രാം ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയെ ചെങ്ങന്നൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടി. പശ്ചിമബംഗാൾ മാൾഡ ജില്ലയിൽ റിതുവാ-2 താലൂക്കിലെ സാമ്പൽപൂർ വില്ലേജിൽ സാമ്പൽപൂർ താൽ വീട്ടിൽ മൊസ്താകിമിന്റെ മകൻ നൂർ ആലം (25) ആണ് പിടിയിലായത്. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇയാൾ എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലും അന്വേഷണത്തിലുമായിരുന്നു. തുടർന്ന് ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ്. വി യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് 26 ഗ്രാം ഹെറോയിനുമായി ഇയാളെ പിടികൂടിയത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബിജു പ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ പി. ആർ. ബിനോയ്, മുസ്തഫ എച്ച്, സിവിൽ എക്സൈസ് ഓഫീസർമാരായ അമൽ കെ. പി, റെനീഷ് എം. ആർ., പ്രവീൺ ജി, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിജയലക്ഷ്മി, ബബിത സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശ്രീജിത്ത് എസ്. എന്നിവർ പങ്കെടുത്തു.






























