കോഴിക്കോട് : വടകര കൈനാട്ടിയിൽ സ്വർണ്ണ വ്യാപാരിയെ ആക്രമിച്ച് 46 ലക്ഷം കവർന്ന കേസിൽ പുനരന്വേഷണം വേണമെന്ന പോലീസിന്‍റെ ആവശ്യം കോടതി അംഗീകരിച്ചു. വടകര പോലീസ് എസ്എച്ച്ഒ നൽകിയ അപേക്ഷയിൽ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
നാദാപുരത്തെ പ്രധാന രാഷ്ട്രീയ നേതാക്കൾക്ക് സംഭവത്തിൽ പങ്കുണ്ടെന്ന് പോലീസ് കോടതിയിൽ വാദിച്ചു. ഡിവൈഎഫ്ഐ മുൻ കല്ലാച്ചി മേഖല സെക്രട്ടറി സി.കെ നിജേഷിന് സംഭവത്തിൽ പങ്കുണ്ടെന്ന് സ്വർണ വ്യാപാരിയായ രാജേന്ദ്രൻ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്.