ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം : യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാഞ്ഞങ്ങാട് ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍റെ കൊലപാതക കാരണം രാഷ്ട്രീയമെന്ന് പൊലീസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ലീഗ്-ഡി വൈ എഫ് ഐ സംഘര്‍ഷത്തിന്‍റെ തുടര്‍ച്ചയാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ യൂണിറ്റ് സെക്രട്ടറി ഇര്‍ഷാദ് അറസ്റ്റിലായി.

ഹൃദയധമനിയില്‍ ഏറ്റ ആഴത്തിലുളള മുറിവാണ് ഔഫിന്‍റെ മരണ കാരണമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്‌. ഔഫിനെ കുത്തിക്കൊലപ്പെടുത്തിയ ബുധനാഴ്ച രാത്രി തന്നെ യൂത്ത് ലീഗ് നേതാവ് ഇര്‍ഷാദ് മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഗുരുതര പരിക്കുകള്‍ ഇല്ലാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങി പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഇസഹാഖ്, ഹസന്‍ എന്നിവരുള്‍പ്പടെ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. മറ്റൊരാള്‍കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും എന്നാണ് സൂചന. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് ഉള്‍പ്പടെയുളള കാര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കും.

പ്രദേശത്ത് തുടര്‍സംഘര്‍ഷ സാദ്ധ്യത നിലനില്‍ക്കുന്നതിനാല്‍ കാഞ്ഞങ്ങാട് നഗരസഭയുടെ വിവിധ പ്രദേശങ്ങളില്‍ പൊലീസ് ജാഗ്രതയിലാണ്. ചിലയിടങ്ങളില്‍ മുസ്ലീം ലീഗ് ഓഫിസുകള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...