കൊൽക്കത്ത: ബംഗാളിൽ ആം ജനത ഉന്നയൻ പാർട്ടിയും (എജെയുപി) അസദുദ്ദീൻ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്‌ലിമീനും (എഐഎംഐഎം) തമ്മിൽ സഖ്യം രൂപീകരിക്കാൻ തീരുമാനമായി. ഹുമയൂൺ കബീറിന്റെ ശ്രമങ്ങൾക്കൊടുവിലാണ് ഇരു പാർട്ടികളും സഖ്യത്തിലെത്തിയത്. ബുധനാഴ്ച മുർഷിദാബാദ് ജില്ലയിൽ രണ്ട് നേതാക്കളും അണികളെ അഭിസംബോധന ചെയ്തു. ഒരുപാട് ചർച്ചകൾക്ക് ശേഷം, അസദുദ്ദീൻ ഒവൈസി എന്നോടൊപ്പം ഉണ്ടെന്ന ഘട്ടത്തിൽ എത്തിയിരിക്കുന്നു. ഞാൻ അദ്ദേഹത്തോട് ന ന്ദിയുള്ളവനാണെന്ന് ഹുമയൂൺ കബീർ പറഞ്ഞു. മുഖ്യമന്ത്രി സ്വയം മാ മാതി മാനുഷ് എന്ന് വിശേഷിപ്പിക്കുന്നു.
പക്ഷേ അവർക്ക് ജനങ്ങളുമായി ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളായ മുർഷിദാബാദ്, മാൽഡ, ഉത്തർ ദിനാജ്പൂർ ജില്ലകളിലെ ന്യൂനപക്ഷ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് സഖ്യം പ്രവർത്തിക്കുന്നത്. ഈ പ്രദേശങ്ങളിലെ ജനസംഖ്യയുടെ 60 ശതമാനത്തിലധികവും ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ളവരാണെന്നും സഖ്യം 43 സീറ്റുകൾ ലക്ഷ്യമിടുന്നുണ്ടെന്നും രാഷ്ട്രീയ വിദഗ്ധർ പറയുന്നു.






























