അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും

For full experience, Download our mobile application:
Get it on Google Play

ഇസ്ലാമാബാദ് : അതിര്‍ത്തിയിലെ പോരാട്ടത്തില്‍ അവകാശവാദങ്ങള്‍ തുടര്‍ന്ന് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും. പാക് സൈന്യം 200ലേറെ താലിബാന്‍ ഭീകരരെ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്ന് പാകിസ്ഥാന്‍ അറിയിച്ചു. കൊല്ലപ്പെട്ടവരില്‍ ഭീകകരും ഉള്‍പ്പെട്ടെന്നും പാക് സൈന്യം വ്യക്തമാക്കി. താലിബാൻ ക്യാമ്പുകൾ, പോസ്റ്റുകൾ, തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍, അഫ്ഗാൻ പ്രദേശത്ത് നിന്ന് പ്രവർത്തിക്കുന്ന ശൃംഖലകൾ എന്നിവയ്‌ക്കെതിരെ പാകിസ്ഥാൻ സൈന്യം കൃത്യമായ ആക്രമണങ്ങളും റെയ്ഡുകളും നടത്തിയതായി പ്രസ്താവനയിൽ പാകിസ്ഥാൻ സൈന്യം പറഞ്ഞു.

അതിർത്തിയിലെ നിരവധി താലിബാൻ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു. അതിർത്തിയിലെ അഫ്ഗാൻ ഭാഗത്തുള്ള 21 സ്ഥാനങ്ങളും പിടിച്ചെടുത്തു. പാകിസ്ഥാനെതിരായ ആക്രമണങ്ങൾ ആസൂത്രണം ചെയ്യാനും സുഗമമാക്കാനും ഉപയോഗിച്ചിരുന്ന ഒന്നിലധികം തീവ്രവാദ പരിശീലന ക്യാമ്പുകൾ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. നടപടികളെ സ്വയം പ്രതിരോധം എന്നാണ് പാകിസ്ഥാന്‍ വിശേഷിപ്പിച്ചത്. ഇനിയും എന്തെങ്കിലും പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായ പ്രതികരണം നേരിടേണ്ടിവരുമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കി. സൗദി അറേബ്യയും ഖത്തറും സംയമനം പാലിക്കാൻ ആഹ്വാനം ചെയ്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറി ആരോപണം : എഡിജിപി എം ആർ അജിത് കുമാറിൻ്റെ ഓഫീസിലെ...

0
ആലപ്പുഴ: പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നയിച്ച നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത്...

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...