ഇസ്ലാമാബാദ്: താലിബാനുമായി നടക്കുന്ന ഏറ്റുമുട്ടലിൽ പാകിസ്ഥാന് കനത്ത തിരിച്ചടി. പാകിസ്ഥാന്റെ പ്രധാന വ്യോമതാവളങ്ങളിൽ താലിബാൻ ആക്രമണം നടത്തി. റാവൽപിണ്ടിയിലെ നൂർ ഖാൻ എയർബേസ്, ക്വറ്റയിലെ 12-ാം കോർപ്സ് ആസ്ഥാനം, ഖൈബർ പഖ്തൂൺഖ്വയിലെ മൊഹ്മണ്ട് ഏജൻസിയിലെ ഖോവിസൂ ക്യാമ്പ്, ഗുൽനി തുടങ്ങിയ തന്ത്രപ്രധാനമായ വ്യോമതാവളങ്ങളാണ് ആക്രമിക്കപ്പെട്ടത്. പ്രധാന പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളിൽ അഫ്ഗാൻ വ്യോമസേനയുടെ ഡ്രോൺ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഇവയെല്ലാം പ്രധാനപ്പെട്ട പ്രതിരോധ സൗകര്യങ്ങളും പ്രവർത്തന കേന്ദ്രങ്ങളുമാണെന്നതാണ് പാകിസ്ഥാന് തിരിച്ചടിയായത്.
പാകിസ്ഥാൻ സൈന്യത്തിന്റെ സമീപകാല വ്യോമാക്രമണങ്ങൾക്ക് മറുപടിയായാണ് ഈ ഓപ്പറേഷൻ നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വ്യോമതാവളങ്ങൾക്ക് പുറമെ പാകിസ്ഥാന്റെ പ്രധാന സൈനിക സൗകര്യങ്ങൾ, കമാൻഡ് സെന്ററുകൾ എന്നിവയും ലക്ഷ്യമിട്ടെന്നും കൃത്യവും ഏകോപിതവുമായ വ്യോമാക്രമണം നടത്തിയെന്നും മന്ത്രാലയം.





























