പലസ്തീൻ : വെസ്റ്റ് ബാങ്കിലെ ജെനിനിൽ ഇസ്രായേൽ വെടിവെപ്പ്. ആക്രമണത്തിൽ 10 പലസ്തീൻ പൗരന്മാർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ ഗാസയിൽ നിന്ന് രണ്ട് റോക്കറ്റുകൾ തൊടുത്തുവിട്ടതോടെ സംഘർഷം കൂടുതൽ രൂക്ഷമായി. അയൺ ഡോം മിസൈൽ പ്രതിരോധ സംവിധാനമാണ് ഇരുവരെയും തടഞ്ഞതെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. പലസ്തീൻ തീവ്രവാദത്തിനെതിരെ നിലപാട് കടുപ്പിച്ച ഇസ്രായേലിലെ തീവ്ര വലതുപക്ഷ സർക്കാരിന്‍റെ തലപ്പത്ത് പ്രധാനമന്ത്രി ബെഞ്ചമിൻ നെനന്യാഹു തിരിച്ചെത്തിയത് അടുത്തിടെയാണ്.
ബെഞ്ചമിൻ നെതന്യാഹു തിരിച്ചെത്തിയതിന് ശേഷം ഇസ്രായേൽ നടത്തുന്ന ആദ്യത്തെ ആക്രമണം ആണിത്. തങ്ങളുടെ രാഷ്ട്രം തിരിച്ചുപിടിക്കുവാനായി 55 വർഷം നീണ്ടുനിൽക്കുന്ന പോരാട്ടം കൂടുതൽ ശക്തമാക്കുമെന്ന് പലസ്തീൻ പ്രതികരിച്ചു. വെസ്റ്റ് ബാങ്കിൽ ക്രമസമാധാനം നിലനിർത്താനും ഇസ്രായേലിനെതിരായ ആക്രമണങ്ങൾ തടയാനും അംഗീകരിക്കപ്പെട്ട ഇസ്രായേലുമായുള്ള സുരക്ഷാ ഏകോപനം അവസാനിപ്പിക്കുകയാണെന്ന് പലസ്തീൻ അതോറിറ്റി അറിയിച്ചു. 1967ലാണ് പലസ്തീന്‍റെ ഭാഗമായ വെസ്റ്റ് ബാങ്ക്, ഈസ്റ്റ് ജെറുസലേം, ഗാസ സ്ട്രിപ്പ് തുടങ്ങിയ പ്രദേശങ്ങൾ ഇസ്രോയേൽ കൈയ്യടക്കിയത്.