റാന്നി: കുത്തുകല്ലുംപടി മന്ദിരം പാതയിൽ കക്കുസ് മാലിന്യം നിരന്തരം തള്ളുന്ന സമൂഹ്യവിരുദ്ധരെ നേരിടാന്‍ പഞ്ചായത്ത്. കുടിവെള്ള സ്രോതസ്സിൽ മാലിന്യം തള്ളിയപ്പോൾ കേസ് എടുക്കുകയും വാഹനങ്ങൾ വീട്ടുകൊടുക്കാതെയുള്ള നടപടി ഉണ്ടായിട്ടും വീണ്ടും ആവർത്തിച്ചതിന് പിന്നാലെയാണ് നടപടി. റാന്നി ഗ്രാമ പഞ്ചായത്ത് ഇതിനു പരിഹാരമായി അയ്യപ്പ ഭക്തർക്കും ജനങ്ങൾക്കും വിശ്രമിക്കാനായി കോൺക്രീറ്റ് ബെഞ്ചുകൾ സ്ഥാപിക്കുകയും തൂണുകളിൽ ക്യാമറ സ്ഥാപിക്കുകയും ചെയ്യുന്ന പദ്ധതിക്കു തുടക്കമായി. സീസൺ സമയത്ത് ഭക്തർക്കും ശേഷം നാടിനും ഉപകാരപ്രദമാകുന്ന പദ്ധതി ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഇവിടെ ചെടികള്‍ വെച്ചു പിടിപ്പിക്കും.
ചെടികൾക്ക് ഉള്ളിലൂടെ നടക്കുവാനും ആസ്വദിക്കുവാനുമുള്ള വിശ്രമ സ്ഥലം ഒരുങ്ങുകയാണ്. വാഹനത്തിൽ എത്തി രാത്രിയിൽ മാലിന്യ കെട്ടുകളും ചാക്കുകളും ഒന്നും ഇനിയും ഇടാതെ സൂക്ഷിക്കുവാനാണ് ക്യാമറകൾ സ്ഥാപിക്കുന്നത്. തിരുവാഭരണ പാതയുടെ തുടക്കം മുതല്‍ അവസാനം വരെ ഇത്തരത്തില്‍ മോഡി പിടിപ്പിക്കും. ഇവിടെ ബെഞ്ചുകളുടെ പണികൾ ആരംഭിച്ചിട്ടുണ്ട്. ഇതോടെ മാലിന്യം തള്ളലിന് അറുതിയാവുമെന്നാണ് പഞ്ചായത്ത് കരുതുന്നത്.





























