മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെ : എം വി ജയരാജന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : പാനൂര്‍ മന്‍സൂര്‍ വധക്കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത് സംഭവവുമായി ബന്ധമില്ലാത്തവരെയാണെന്ന് സി പി എം നേതാവ് എം വി ജയരാജന്‍. പ്രതി ചേര്‍ക്കപ്പെട്ടതില്‍ മനം നൊന്താണ് രണ്ടാം പ്രതി രതീഷ് ആത്മഹത്യ ചെയ്തതെന്നും ജയരാജന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയിരിക്കുന്നത്. പാനൂര്‍ കടവത്തൂരില്‍ നടന്ന സമാധാന സന്ദേശ യാത്രയില്‍ പ്രസംഗിക്കുകയായിരുന്നു ജയരാജന്‍.

നിയമസഭാ തെരഞ്ഞെടുപ്പ് ദിവസം രതീഷിന് ലീഗ് പ്രവര്‍ത്തകരില്‍ നിന്നും മര്‍ദനമേറ്റിരുന്നു. ഇതുസംബന്ധിച്ച്‌ രതീഷിന്റെ മാതാവ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. കേസില്‍ സി പി എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവരെ അറസ്റ്റ് ചെയ്യട്ടെയെന്നും അതിന് പാര്‍ട്ടി എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വോട്ടെടുപ്പിന് ശേഷം എല്‍ ഡി എഫ് പ്രവര്‍ത്തകനായ ഷിനോസിനെ ലീഗ് പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയിരുന്നു. ഷിനോസിനെ രക്ഷിക്കാന്‍ വേണ്ടിയാണ് മറ്റ് പ്രവര്‍ത്തകര്‍ അവിടേക്ക് പോയത്. അതിന് ശേഷമുണ്ടായ സംഘര്‍ഷത്തിലാണ് മന്‍സൂര്‍ കൊല്ലപ്പെട്ടത്. ആറ് മാസത്തിനിടെ അഞ്ച് സി പി എം പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും അതേ നാണയത്തില്‍ തിരിച്ചടിക്കുക പാര്‍ട്ടി നയമല്ലെന്നും ജയരാജന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

43 ലിറ്റർ മദ്യവുമായി ചാത്തൻതറ സ്വദേശി അറസ്റ്റിൽ

0
റാന്നി: വീട്ടിൽ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 43 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

കുട്ടികളുടെ സുരക്ഷയേക്കാൾ വലുത് പണമോ? ചാറ്റ്ജിപിടിയുടെ അണിയറക്കാർക്കെതിരെ അമേരിക്കയിൽ വൻ കേസ്!

0
വാഷിംഗ്ടൺ: സുരക്ഷാ മുൻകരുതലുകളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട്, ഉപയോക്താക്കൾക്ക് ദോഷകരമായി ബാധിക്കുമെന്ന് പൂർണ്ണ ബോധ്യമുണ്ടായിട്ടും...

വടശ്ശേരിക്കരയില്‍ കാടുകയറിയ സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക് ഭീഷണി

0
വടശ്ശേരിക്കര : വടശ്ശേരിക്കരയില്‍ കാടുകയറി കിടക്കുന്ന സര്‍ക്കാര്‍ ഭൂമി പൊതു ജനങ്ങള്‍ക്ക്...