പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാഗ്വാദവും കയ്യാങ്കളിയും

For full experience, Download our mobile application:
Get it on Google Play

പരപ്പനങ്ങാടി: ഭരണ പ്രതിപക്ഷ ഭേദങ്ങളില്ലാതെ തുല്യ ഉത്തരവാദിത്വത്തോടെ ഭരിക്കണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ അടിസ്ഥാന ദൗത്യം മറന്ന് പരപ്പനങ്ങാടി നഗരസഭ ഭരണ സമിതി യോഗത്തില്‍ അംഗങ്ങള്‍ ചേരിതിരിഞ്ഞു വാഗ്വാദവും കയ്യാങ്കളിയും. 2021 – 2022 ബജറ്റ് ചര്‍ച്ചാ കൗണ്‍സില്‍ യോഗത്തിലാണ് ബജറ്റ് രേഖകള്‍ ഉയര്‍ത്തികാട്ടി ഇടത് ജനകിയ മുന്നണി അംഗങ്ങളും ബി.ജെ.പി അംഗങ്ങളും പ്രതിഷേധവുമായി ചെയറിന്റെ മുന്നിലേക്ക് പാഞ്ഞടുത്തത്.

പ്രോജക്‌ട് വര്‍ക്കുകള്‍ രേഖയില്‍ കൃത്യമായി തിട്ടപ്പെടുത്തിയില്ലെന്നും 2019 ലെ ബജറ്റിന്റെ തനി കോപ്പി പകര്‍പ്പ് മാത്രമാണിതെന്നും നിയമപരവും സാങ്കേതികപരവുമായ സംശയങ്ങള്‍ക്ക് മറുപടി പറയണ്ട സെക്രട്ടറിയുടെ ചുമതലയുള്ള ഉദ്യാഗസ്ഥനെ ബജറ്റ് ചര്‍ച്ച യോഗത്തില്‍ നിന്ന് മാറ്റിനിറുത്തിയെന്നും ആരോപിച്ചാണ് ഇടതു കക്ഷി ലീഡര്‍ ടി. കാര്‍ത്തികേയന്‍, പ്രതിഷേധമുയര്‍ത്തിയത്. ഇത് ചര്‍ച്ചാ യോഗമാണെന്നും അംഗങ്ങളുടെ ആരോഗ്യകരമായ പരാതികള്‍ ഉള്‍കൊള്ളാമെന്നും ഇപ്പോള്‍ പരാതികള്‍ ഉന്നയിക്കുന്നവരടക്കമുള്ള ധനകാര്യ സമിതി തയ്യാറാക്കിയ നിര്‍ദ്ദേശങ്ങളാണിതെന്നും ചെയര്‍മാന്‍ എ. ഉസ്മാന്‍ മറുപടി പറഞ്ഞെങ്കിലും ഇടത് അംഗങ്ങള്‍ തൃപ്തരായില്ല. അവര്‍ ഇരിപ്പിടം വിട്ട് കെ.സി. നാസര്‍, ഷമേജ് എന്നിവരുടെ നേതൃത്വത്തില്‍ ഇടത് അംഗങ്ങളും ബി.ജെ.പി കക്ഷി നേതാവ് ജയദേവനും ചെയറിന് മുന്നില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി.

ഇതിനിടെ ഇടത് കക്ഷി ലീഡര്‍ ടി. കാര്‍ത്തികേയന്‍ വൈകിയെത്തിയ സെക്രട്ടറി ഇന്‍ ചാര്‍ജിനോട് സംശയങ്ങള്‍ക്ക് മേല്‍ വിശദാംശങ്ങള്‍ ചോദിക്കുന്നതിനിടയില്‍ സ്ഥിര സമിതി അദ്ധ്യക്ഷ സീനത്ത് ആലിബാപ്പുവിന്റെ പ്രസംഗം തുടര്‍ച്ചയായി മൂന്നു തവണ തടസപ്പെട്ടതോടെ യു.ഡി.എഫ് അംഗങ്ങള്‍ ബഹളം ശക്തമാക്കുകയും ഇടത് അംഗം സമീര്‍ മമ്മിക്കകത്ത് പ്രകോപിതനായി കൈ ഉയര്‍ത്തുകയും ചെയ്തു. ഇത്തരം ശൈലി ശരിയല്ലെന്ന് ഇടത് ലീഡര്‍ കാര്‍ത്തികേയന്‍ തന്നെ പറഞതോടെ രംഗം ശാന്തമാവുകയും സെക്രട്ടറി ഇന്‍ ചാര്‍ജിന്റെ വിശദീകരണത്തോടെ തടസപ്പെട്ട യോഗ നടപടികള്‍ പുനരാരംഭിക്കുകയും ചെയ്തു.

എന്നാല്‍ കഴിവും പരിചയവുമുള്ള അംഗങ്ങള്‍ സഭയില്‍ ഉണ്ടായിരിക്കെ കിലയില്‍ നിന്ന് ലഭ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളൊന്നും പാലിക്കാതെ ബജറ്റ് തയ്യാറാക്കാന്‍ ഈവന്‍റ് മാനേജ്മെന്റ് സമീപിച്ചതാണ് ബജറ്റിനെ താളം മറിക്കാനും ഭരണ സമിതിയെ നാണം കെടുത്താനും കാരണമാക്കിയതെന്ന് ഇടത് ജനകീയ മുന്നണി ലീഡര്‍ ടി കാര്‍ത്തികേയന്‍ പറഞ്ഞു.

എന്നാല്‍ വികസനം മുന്‍നിര്‍ത്തി അംഗങ്ങള്‍ പറയുന്ന എല്ലാ നിര്‍ദേശങ്ങളും കക്ഷി ഭേദമന്യെ പരിഗണിക്കാന്‍ തയ്യാറായ ഭരണസമിതിക്കുനേരെ എന്തിനാണ് കയ്യാങ്കളിക്ക് മുതിര്‍ന്നതെന്ന് ബന്ധപ്പെട്ടവര്‍ മറുപടി പറയണമെന്നും ജനപ്രതിനിധി സഭയില്‍ പാലിക്കേണ്ട സാമാന്യ മര്യാദ എന്താണെന്ന് അംഗങ്ങള്‍ക്ക് പഠിപ്പിച്ചു കൊടുക്കണമെന്നും മുന്‍സിപ്പല്‍ ചെയര്‍മാന്‍ എ. ഉസ്മാന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് കുടിവെള്ള ടാങ്കിൽ പട്ടിയുടെ ജഡം ; പോലീസിൽ പരാതി നൽകി നാട്ടുകാർ

0
പാലക്കാട്: പാലക്കാട് കണ്ണാടി പഞ്ചായത്തിലെ കൊല്ലങ്കോട്ട് പറമ്പിൽ പട്ടിയെ കൊന്ന് കുടിവെള്ള...

മുഖ്യമന്ത്രിയുടെ ഓഫീസ് കൂടുതൽ പ്രൊഫഷണലാകും; ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ അഞ്ച് വരെ പൊതുജനങ്ങൾക്ക്...

0
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമവും പ്രൊഫഷണലുമായ രീതിയിലേക്ക്...

വ്യാപകമായ മഴക്ക് സാധ്യത ; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം 14 ജില്ലകളിലും...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ...

ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായി ; രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
ഡെറാഡൂണ്‍: ട്രെക്കിംഗിന് പോയ എംബിഎ വിദ്യാർത്ഥിനിയെ കാണാതായിട്ട് ആറ് ദിവസം. ഉത്തരാഖണ്ഡിലെ...