എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ യാത്രക്കാരന് എബോള ലക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എബോള വൈറസ് ബാധയെന്ന് സംശയിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇന്ന് പുലർച്ചെ എത്യോപ്യയിൽ നിന്ന് ഹൈദരാബാദിലെത്തിയ ഒരു യാത്രക്കാരനിലാണ് എബോളയുടെ ലക്ഷണങ്ങളുമായി സാമ്യമുള്ള ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയത്. വിമാനത്താവളത്തിലെ ആരോഗ്യപരിശോധനയ്ക്കിടെയാണ് ഇയാളുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരനെ ഉടൻ തന്നെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റി നിരീക്ഷണത്തിലാക്കി. രോഗബാധ സ്ഥിരീകരിക്കുന്നതിനായി രക്തസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനാഫലം ലഭിക്കുന്നതുവരെ ഇയാളെ കർശന നിരീക്ഷണത്തിൽ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

വിമാനത്താവളത്തിലെ പതിവ് തെർമൽ സ്‌ക്രീനിങ്ങിനിടെയാണ് യാത്രക്കാരന് കടുത്ത പനിയുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ അടുത്തിടെ എബോള വ്യാപന സാധ്യതയുള്ള ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിരുന്നതായി അധികൃതർ സ്ഥിരീകരിച്ചു. ഇതോടെ എബോള പ്രതിരോധത്തിനായുള്ള പ്രത്യേക പ്രോട്ടോക്കോൾ വിമാനത്താവളത്തിൽ അടിയന്തരമായി നടപ്പിലാക്കുകയായിരുന്നു. വിമാനമിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ അതീവ സുരക്ഷാ മുൻകരുതലുകളോടെ യാത്രക്കാരനെ ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ സാമ്പിളുകൾ ശേഖരിച്ച് വിശദമായ പരിശോധനക്കായി പൂണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (എൻ.ഐ.വി) അയച്ചിട്ടുണ്ട്. പരിശോധനാ ഫലം പുറത്തുവന്നതിനു ശേഷമേ രോഗബാധ സ്ഥിരീകരിക്കാനാകൂ എന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.

രോഗലക്ഷണങ്ങൾ കണ്ട യാത്രക്കാരൻ എത്തിയ വിമാനത്തിൽ അധികം ആളുകൾ ഉണ്ടായിരുന്നില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. എങ്കിലും മുൻകരുതലിന്റെ ഭാഗമായി വിമാനത്തിലുണ്ടായിരുന്ന മറ്റ് സഹയാത്രികരുടെ വിവരങ്ങൾ ശേഖരിക്കുകയും അവരെ കർശനമായ നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. ‘നിലവിൽ ഇതൊരു സംശയാസ്പദമായ കേസ് മാത്രമാണ്. യാത്രക്കാരന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പനിയുണ്ടായിരുന്നു. കൂടാതെ രോഗസാധ്യതയുള്ള രാജ്യങ്ങളിലെ യാത്രാ പശ്ചാത്തലവും ഉള്ളതിനാലാണ് സ്റ്റാൻഡേർഡ് സ്ക്രീനിങ് പ്രോട്ടോക്കോൾ പ്രകാരം ഇയാളെ ഐസൊലേഷനിലേക്ക് മാറ്റിയത്. ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്’ -ഹൈദരാബാദ് എയർപോർട്ട് ഹെൽത്ത് ഓഫീസർ അറിയിച്ചു. അതേസമയം സുരക്ഷാ കാരണങ്ങളാൽ യാത്രക്കാരന്റെ മറ്റ് വ്യക്തിഗത വിവരങ്ങളോ വിമാനത്തിന്റെ വിശദാംശങ്ങളോ പുറത്തുവിടാൻ അധികൃതർ തയ്യാറായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാർത്താ പോസ്റ്റുകളും കാർഡുകളും ഫേസ്ബുക്കിൽ നിന്നും അപ്രത്യക്ഷമായ സംഭവത്തിൽ തങ്ങൾക്ക് വീഴ്ച പറ്റിയതാണെന്ന് വ്യക്തമാക്കി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയെയും മറ്റ് രാഷ്ട്രീയ നേതാക്കളെയും വിമർശിച്ചുകൊണ്ടുള്ള വാർത്താ പോസ്റ്റുകളും കാർഡുകളും...

എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി സതീശന്‍റെ ചിത്രങ്ങൾ പുറത്ത് വന്നതോടെ...

0
കൊച്ചി: കാസർകോട് എംഡിഎംഎ കേസിലെ പ്രതി മുഹമ്മദ് ഹുസൈനുമൊപ്പമുള്ള മുഖ്യമന്ത്രി വിഡി...

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...