പത്തനംതിട്ട: സീതത്തോട് ആനച്ചന്ത ജനവാസമേഖലയിൽ പുലി ഇറങ്ങി. വെളുപ്പിന് രണ്ടു മണിക്കാണ് പുലി ജനവാസ മേഖലയിൽ ഇറങ്ങിയത്. ആനച്ചന്ത വല്ലന വീട്ടിൽ മനോജിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ആക്രമിച്ചു. ശബ്ദം കേട്ടുണർന്ന വീട്ടുകാർക്കെതിരെ തിരിഞ്ഞ പുലിയെ ഭയന്ന് വീട്ടുകാർ വീടുനുള്ളിൽ കയറി ശബ്ദം ഉണ്ടാക്കിയപ്പോൾ പുലി ഇരുട്ടിലേക്ക് മറഞ്ഞു. ഫോറസ്റ്റ് അധികാരികളെ വിവരം അറിയിച്ചിട്ടും സ്ഥലത്തെത്താൻ തയാറായില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ജനങ്ങൾ ഭീതിയിലാണ് ഇവിടെ കഴിയുന്നത്. പത്തനംതിട്ട ജില്ലയിലെ കിഴക്കൻ മേഖലയിൽ വന്യ ജീവി ആക്രമണം രൂക്ഷമാണ്. എന്നാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും തികഞ്ഞ അലംഭാവമാണ് ഉണ്ടാകുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
സീതത്തോട് ജനവാസ മേഖലയിൽ പുലിയിറങ്ങി പശുവിനെ കൊന്നു
RECENT NEWS
Advertisment