കോന്നി മെഡിക്കൽ കോളേജിൽ സി ടി സ്കാൻ റിപ്പോർട്ടുകൾ വൈകുന്നതായി രോഗികൾ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തിര സാഹചര്യത്തിൽ എത്തുന്ന രോഗികളുടെ സി ടി സ്കാൻ റിപ്പോർട്ടുകൾ വൈകി നൽകുന്നത് ചികിത്സ വൈകുന്നതിന് കാരണമാകുന്നതായി പരാതി. കഴിഞ്ഞ ദിവസം ഇത്തരത്തിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിയ പോലീസ് ഓഫീസർ അടക്കമുള്ളവർക്ക് ഈ ദുരനുഭവം നേരിട്ടതായി പറയുന്നു. മെഡിക്കൽ കോളേജ് സി ടി സ്കാൻ വിഭാഗത്തിൽ ഡോക്ടർ ഇല്ലെന്നും അൾട്രാസൗണ്ട് സ്കാൻ ചെയ്യുന്ന ഡോക്ടർ ഡ്യൂട്ടി കഴിഞ്ഞ് വന്നിട്ട് വേണം സി ടി സ്കാൻ റിപ്പോർട്ട്‌ തയ്യാറാക്കാൻ എന്നുമാണ് അറിയുവാൻ കഴിയുന്നത്.

കോന്നി മെഡിക്കൽ കോളേജ് ശബരിമല ബേസ് ആശുപത്രിയാക്കി മാറ്റിയിട്ടും ഇതാണ് രോഗികളുടെ അവസ്ഥ. തലയ്ക്ക് പരിക്ക് പറ്റിയും മറ്റും എത്തുന്ന ആളുകൾ ആണ് ഈ കാരണത്താൽ ഏറെയും ബുദ്ധിമുട്ടിലാകുന്നത്. സി ടി സ്കാൻ വിഭാഗത്തിന്റെ ചുമതലയുള്ള ഡോക്ടർ അവധിയിൽ പ്രവേശിച്ചതായാണ് അറിയുവാൻ കഴിയുന്നത്. എന്നാൽ പകരം മറ്റൊരു ഡോക്ടറെ നിയമിച്ചിട്ടുമില്ല എന്ന് രോഗികൾ പറയുന്നു. മെഡിക്കൽ കോളേജ് സി ടി സ്കാൻ റൂമിന് മുന്നിൽ പലപ്പോഴും റിപ്പോർട്ട് വൈകുന്നതിനാൽ രോഗികൾ പരാതി പറയുന്നതും കാണാം. റിപ്പോർട്ടുകൾ വൈകുന്നത് മൂലം ചികിത്സ ലഭിക്കാൻ വൈകുന്നത് രോഗികളോടുള്ള അവഗണനയാണെന്നും ഇവിടെ എത്തുന്നവർ പറയുന്നു. ഈ വിഷയത്തിൽ ആരോഗ്യ വകുപ്പിലെ ഉന്നത അധികാരികളുടെ അടിയന്തിര ഇടപെടൽ ആവശ്യമാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോറോഹെൽത്ത് പിരിച്ചുവിടൽ മരവിപ്പിക്കാമെന്ന ധാരണ തെറ്റിച്ചു ; ജീവനക്കാരെ ഗേറ്റിൽ തടഞ്ഞു

0
കൊച്ചി : കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരവെ ജോലിക്കായി എത്തിയ ജീവനക്കാരെ...

പോലീസിൽ അടിമുടി അഴിച്ചുപണി ; ആഭ്യന്തരമന്ത്രി നാളെ ഉദ്യോഗസ്ഥരുമായി ഓൺലൈൻ കൂടിക്കാഴ്ച നടത്തും

0
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം....

പാർട്ടി ഇടപെട്ടതായി സൂചന ; അസി. ഇൻഫർമേഷൻ ഓഫീസർ നിയമനത്തിനായി വൻ ക്രമക്കേട്

0
തിരുവനന്തപുരം : പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ പി.എസ്.സി. നടത്തിയ അസിസ്റ്റന്റ്...