ഡൽഹി : രാഷ്ട്രീയം പറഞ്ഞ് അയോധ്യാ ചടങ്ങ് ബഹിഷ്കരിക്കുന്നത് ഈശ്വരനിന്ദയും സ്വാർത്ഥതയുമെന്ന എൻഎസ്എസ് നിലപാട് കോൺഗ്രസ് – കമ്മ്യൂണിസ്റ്റ് കൂട്ടുകെട്ട് കണ്ണ് തുറന്ന് കാണേണ്ടതാണ് എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങിനുള്ള ക്ഷണം നിരസിച്ചതിലൂടെ ഭൂരിപക്ഷ വിശ്വാസത്തെ വ്രണപ്പെടുത്തിയുകയാണ് ഇരു പാർട്ടികളും ചെയ്തത്. സനാതന വിശ്വാസികളുടെ 500 വർഷത്തെ കാത്തിരുപ്പാണ് അയോധ്യയിലെ മഹാക്ഷേത്രമെന്നും വി. മുരളീധരൻ പറഞ്ഞു. ആരുടെ സ്വാധീനത്തിലാണ് ‘ഇന്തി ‘ സഖ്യം ചടങ്ങ് ബഹിഷ്ക്കരിച്ചതെന്ന് വ്യക്തം. ഭഗവാൻ്റെ പുണ്യഭൂമിയെ നിന്ദിക്കുന്നത് ഭഗവാനെ നിന്ദിക്കുന്നതിന് തുല്യമെന്നും കേന്ദ്രമന്ത്രി പ്രതികരിച്ചു. പ്രീണന രാഷ്ട്രീയത്തിന് ഈശ്വരവിശ്വാസികളായ കേരളജനത മറുപടി നൽകുക തന്നെ ചെയ്യുമെന്നും വി. മുരളീധരൻ വ്യക്തമാക്കി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക





























