തിരുവനന്തപുരം : സംസ്ഥാനത്ത് മരുന്ന് ക്ഷാമം രൂക്ഷം. കുറഞ്ഞ വിലയ്ക്ക് മരുന്ന് ലഭ്യമാക്കുന്ന കാരുണ്യ ഫാര്‍മസികളിലുംഅവശ്യമരുന്നുകള്‍ക്ക്ക്ഷാമംനേരിടുന്നുണ്ട്. ഇതേ തുടര്‍ന്ന് മഴക്കാല രോഗങ്ങളുടെ കാലത്ത് ജനം നെട്ടോട്ടമോടുകയാണ്. സര്‍ക്കാര്‍ ആശുപത്രികളിലേക്കും കാരുണ്യ ഫാര്‍മസിയിലേക്കും മരുന്നുകള്‍ വാങ്ങുന്ന കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അനിശ്ചിതമായി നീളുന്നതാണ് മരുന്ന് ക്ഷാമം രൂക്ഷമാകാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു.
വിലകൂടിയ മരുന്നുകള്‍ പലതും കാരുണ്യ ഫാര്‍മസികളിലും ലഭ്യമല്ല. സർക്കാർ ആശുപത്രികളിലേക്കും കാരുണ്യ ഫാർമസികളിലേക്ക് മരുന്ന് നൽകുന്നത് കേരള മെഡിക്കൽ സർവീസ് കോർപറേഷൻ ആണ്. വർഷാവർഷം ഇതിനുള്ള ടെണ്ടർ നടപടികൾ സാധാരണ മാർച്ചിൽ തന്നെ പൂർത്തിയാകാറുണ്ട്. എന്നാൽ ഇത്തവണ ഇത് അനിശ്ചിതമായി നീളുകയായിരുന്നു. മരുന്നുകൾ ലഭ്യമാകാൻ ഇനിയും ഒരു മാസമെങ്കിലും എടുക്കുമെന്നാണ് വിവരം. അതിനിടെ ടെൻഡറിൽ വലിയ മരുന്ന് കമ്പനികളെ മാത്രം ഉൾപ്പെടുത്തി ക്രമക്കേട് നടത്താനുള്ള നീക്കം നടക്കുന്നതായും പരാതിയുണ്ട്.