വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ  യുവതിയുടെ മാതാവും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു ബന്ധുവായ യുവതിയുടെ വീടിനു  യുവാവ്  പെട്രോള്‍ ഒഴിച്ചു തീയിട്ട സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ  യുവതിയുടെ മാതാവും മരിച്ചു. കാവനാട് മീനത്തുചേരി റൂബി നിവാസില്‍ ഗേട്ടി രാജന്‍ (57)  മരിച്ചത്. തീയിട്ട യുവാവ് കഴിഞ്ഞ ദിവസം മരണപ്പെട്ടിരുന്നു.

ഞായറാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാര്‍ക്കു നേരെയും പെട്രോള്‍ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേര്‍ക്കടുത്ത ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ഗേട്ടിയുടെ മകള്‍ റൂബിക്കും പൊള്ളലേറ്റിരുന്നു.

ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്ന യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നുവെന്നു ശക്തികുളങ്ങര പോലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുന്‍പ് ഇയാള്‍ വീട്ടിലെത്തിയിരുന്നു.

എന്നാല്‍ വീട്ടുകാര്‍ ഇത് അംഗീകരിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു അക്രമമെന്നാണു പോലീസ് പറയുന്നത്. ഞായറാഴ്ച പുലര്‍ച്ചെ രണ്ട് കന്നാസുകളില്‍ പെട്രോളുമായി സ്‌കൂട്ടറില്‍ എത്തിയ സെല്‍വമണി ഗേട്ടിയുടെ വീടിന്റെ മുന്‍വാതിലിന് തീവെച്ചു. ഗേട്ടിയും രണ്ട് പെണ്‍മക്കളും മൂത്ത മകളുടെ ഭര്‍ത്താവും നാല് കുട്ടികളുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. ശബ്ദംകേട്ട് ഗേട്ടിയും മരുമകന്‍ സൈജുവും പുറത്തിറങ്ങി. പെട്രോളുമായി സെല്‍വമണി ഇതിനിടെ വീടിന്റെ പിന്‍ഭാഗത്തെത്തി.

അടുക്കളവാതിലിന് തീവെച്ചു. സെല്‍വമണിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗേട്ടിക്ക് പൊള്ളലേറ്റത്. നാട്ടുകാരും കൊല്ലം ചാമക്കടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേര്‍ന്നാണ് വീട്ടിനുള്ളില്‍ കുടുങ്ങിയ ഗേട്ടിയുടെ പെണ്‍മക്കളെയും കുട്ടികളെയും പുറത്തെത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഗേട്ടി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മരിച്ചു. പൊള്ളലേറ്റ സെല്‍വമണിയെ ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സെല്‍വമണി കുടുംബവുമായി അകന്ന് ശക്തികുളങ്ങരയിലുള്ള ഒരു ബന്ധുവിനൊപ്പമായിരുന്നു താമസം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ വളകള്‍ കവര്‍ന്നു ; പ്രതി അറസ്റ്റില്‍

0
തൃശൂര്‍: പള്ളിയിലേക്ക് പോവുകയായിരുന്ന വയോധികയെ ആക്രമിച്ച് മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണ...

ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ അറസ്റ്റിൽ

0
ദില്ലി: ദില്ലിയിൽ ഹോട്ടലിന് തീപിടിച്ച് 21 പേർ മരണപ്പെട്ട സംഭവത്തിൽ ഹോട്ടലുടമ...

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...