ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും ഗ്രനേഡും പ്രയോഗിച്ചു. ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ സംഘര്‍ഷഭരിതമായ സ്ഥിതിയായി. ഇവിടെ പൂര്‍ണമായും ഗതാഗതം സ്തംഭിച്ചു. ഇവിടെ ഇപ്പോഴും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കുട്ടിയെക്കൊണ്ട് വിദ്വേഷമുദ്രാവാക്യം വിളിപ്പിച്ചതില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തതിനെതിരെയാണ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ കുത്തിയിരിക്കുകയാണ്. രാവിലെ 11 മണിയോടെ കിഴക്കേകോട്ടയില്‍ നിന്ന് തുടങ്ങിയ മാര്‍ച്ചാണ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വെച്ച്‌ പോലീസ് തടഞ്ഞത്. പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ത്ത് മുന്നോട്ട് പോകാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി.

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനനേതാക്കളടക്കം പങ്കെടുത്ത മാര്‍ച്ചാണ് സംഘര്‍ഷത്തിലെത്തിയത്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുകയാണ് പോലീസ് എന്നാരോപിച്ചാണ് സംഘടന മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച്‌ പ്രഖ്യാപിച്ചത്. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്, പോലീസ് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വച്ചേ മാര്‍ച്ച്‌ തടയുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് ചാടിമറിഞ്ഞ് കടക്കാന്‍ ശ്രമിച്ചതോടെയാണ് സ്ഥിതി സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

പോലീസാദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് കണ്ണീര്‍ വാതകം പ്രയോഗിച്ചു. എന്നിട്ടും സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ വസതിക്ക് അടുത്ത് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ ഇപ്പോഴും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പല സംഘങ്ങളായി കുത്തിയിരിക്കുകയാണ്. സംസ്ഥാനനേതാക്കള്‍ ഇവരെ അഭിസംബോധന ചെയ്യുകയും ചെയ്യുന്നുണ്ട്. തീര്‍ത്തും സംഘര്‍ഷാത്മകമായ സ്ഥിതിയാണ് തലസ്ഥാനനഗരത്തില്‍. സംഘര്‍ഷം ഇനിയും ഉടലെടുക്കാന്‍ സാധ്യത കണക്കിലെടുത്ത്, കൂടുതല്‍ പോലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുമുണ്ട്.

പാലാ ബിഷപ്പ്, പിസി ജോര്‍ജ് എന്നിവര്‍ ഏത് ജയിലിലാണ്? എന്നാണ് പിഎഫ്‌ഐ സംസ്ഥാനനേതാക്കള്‍ ഇവിടെ നടത്തിയ പ്രസംഗത്തില്‍ ചോദിച്ചത്. ”കെപി ശശികലക്കെതിരെ നടപടിയില്ല. നടപടി നമുക്കെതിരെ മാത്രം. പച്ച വര്‍ഗീയത പറയുന്നവര്‍ക്കെതിരെ നടപടിയില്ല. പിസി ജോര്‍ജിന്‍റെ വര്‍ഗീയ പ്രസംഗത്തില്‍ പിണറായി എന്ത് ചെയ്തു?”, എന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനസെക്രട്ടറി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേരള ബജറ്റ് : മിഷന്‍ സമുദ്രയിലൂടെ കേരളത്തെ മാരിടെെം ശക്തിയാക്കും – പോര്‍ട്ട്...

0
തിരുവനന്തപുരം: മിഷന്‍ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശന്‍. കേരളത്തിന്റെ...

നടുപ്പുണി ചെക്ക് പോസ്റ്റിൽ നിർത്തിയിട്ട ലോറിയിൽ ഡ്രൈവർ തൂങ്ങി മരിച്ച നിലയിൽ : മരിച്ചത്...

0
തിരുച്ചിറപ്പള്ളി : കേരളത്തിൽ നിന്നും തമിഴ്നാട് തിരുച്ചിറപള്ളിയിലേക്ക് വന്ന ലോറിയിലെ ഡ്രൈവറെ...

യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു ; ലക്ഷ്യങ്ങള്‍ വിവരിച്ച്‌ മുഖ്യമന്ത്രി

0
തിരുവനന്തപുരം : യു.ഡി.എഫ് സര്‍ക്കാരിന്റെ ആദ്യ ബഡ്‌ജറ്റ് അവതരണം ആരംഭിച്ചു. ചെയറിലെത്തിയ...

‘ലോസ്റ്റ് കനേഡിയൻസ് ’ നിയമപ്രകാരം നൽകിയ പൗരത്വ സർട്ടിഫിക്കറ്റുകൾ സസ്‌പെൻഡ് ചെയ്ത് കാനഡ ;...

0
ഒട്ടാവ: ‘ലോസ്റ്റ് കനേഡിയൻസ് ’ നിയമഭേദഗതിയുടെ അടിസ്ഥാനത്തിൽ പൗരത്വം നേടിയ ആയിരക്കണക്കിന്...