പിങ്ക് പോലീസ് വിഷയം ; എ.എ റഹീമിനെതിരെ ചോദ്യ ശരങ്ങളുമായി ശ്രീജിത്ത് പണിക്കര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന പേരില്‍ എട്ട് വയസുകാരിയെയും അച്ഛനെയും പരസ്യ വിചാരണ ചെയ്ത സംഭവം വലിയ വിവാദമായിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പോലീസ് ഉദ്യോഗസ്ഥ മാപ്പ് പറഞ്ഞിരുന്നു. പെണ്‍കുട്ടിയോടും കുടുംബത്തോടും ക്ഷമ ചോദിക്കുന്നെന്നാണ് പോലീസ് ഉദ്യോഗസ്ഥ കോടതിയില്‍ പറഞ്ഞത്. മൂന്ന് കുട്ടികളുണ്ടെന്നും കുട്ടികളുടെ സംരക്ഷണ ചുമതല തനിക്കാണെന്നും പോലീസുകാരി കോടതിയില്‍ വ്യക്തമാക്കി.

ക്ഷമാപണം സ്വാഗതാര്‍ഹമാണെന്ന് അറിയിച്ച കോടതി സ്വീകരിക്കണമോയെന്ന് കുട്ടിക്കും രക്ഷിതാക്കള്‍ക്കും തീരുമാനിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം. ഡിവൈഎഫ്ഐ അഖിലേന്ത്യ സെക്രട്ടറി എഎ റഹീമിനോട് ചില ചോദ്യങ്ങള്‍ ചോദിച്ചാണ് ശ്രീജിത്ത് പോസ്റ്റ് പങ്കുവച്ചത്.

പ്രിയസഖാവ് എ എ റഹിമിനോട് ഒരു ചെറിയ ചോദ്യം. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരനോടുള്ള പോലീസിന്റെ ക്രൂരമായ നടപടിയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അമേരിക്കന്‍ സെന്ററിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ പ്രസ്ഥാനമാണല്ലോ താങ്കള്‍ നേതൃത്വം നല്‍കുന്ന ഡിവൈഎഫ്ഐ. ആറ്റിങ്ങലില്‍ എട്ടു വയസ്സുള്ള പെണ്‍കുട്ടിയോട് പിങ്ക് പോലീസ് കാണിച്ച ക്രൂരമായ നടപടിയെ കേരളാ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത് താങ്കള്‍ ശ്രദ്ധിച്ചുകാണുമല്ലോ. കേരളാ പോലീസിന്റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഏത് സെന്ററിനു മുന്നിലാണ് താങ്കളുടെ പ്രസ്ഥാനം പ്രകടനം സംഘടിപ്പിക്കുന്നത്? എന്നതും പ്രധാനമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു- ശ്രീജിത്ത് കുറിച്ചു.

ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസവും ശ്രീജിത്ത് പണിക്കര്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഈ വിഷയത്തില്‍ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് പണിക്കര്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. മൂന്ന് കുട്ടികളുണ്ട്; കുടുംബം നോക്കണമെന്ന് എട്ടുവയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത പിങ്ക് പോലീസ് ഉദ്യോഗസ്ഥ. അവര്‍ ഇല്ലാതാക്കിയത് പിങ്ക് പോലീസ് എന്ന സംവിധാനത്തിന്റെ വിശ്വാസ്യതയാണ്.

സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കുക എന്നതാണ് പിങ്ക് പോലീസിന്റെ രൂപീകരണത്തിന്റെ ഉദ്ദേശം തന്നെ. അവര്‍ പരസ്യവിചാരണ നടത്തിയത് ഒരു പെണ്‍കുട്ടിയെയാണ്. ആ കുഞ്ഞിന്റെ മാനസികാവസ്ഥയെ കുറിച്ച് അവര്‍ ഓര്‍ത്തോ? അപമാനം നേരിട്ട അച്ഛനും ഒരു കുടുംബത്തെ നോക്കാന്‍ ഉണ്ടെന്ന് ഓര്‍ത്തോ? കോടതി പറഞ്ഞതുപോലെ, പോലീസ് സംവിധാനം ശ്രമിച്ചത് അവരെ സംരക്ഷിക്കാനാണ്. ഒരു മാര്‍ഗവും ഇല്ലാതെ വന്നപ്പോഴാണ് മാപ്പുമായി വന്നത്. അവര്‍ക്കെതിരെ നടപടി സ്വീകരിക്കേണ്ടത് സര്‍ക്കാരാണ്.

പോലീസ് സേന പൊതുവെ നല്ലതാണെന്നും അതില്‍ ചിലര്‍ കാണിക്കുന്ന തെറ്റുകള്‍ സേനയെ മൊത്തത്തില്‍ കുറ്റപ്പെടുത്താന്‍ ഉപയോഗിക്കരുത് എന്നുമാണ് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരും പതിവായി പറയുന്നത്. അത് സത്യമെങ്കില്‍ സംരക്ഷണം നല്‍കാതെ തെറ്റുകാരെ പിരിച്ചു വിടുകയാണ് വേണ്ടത്. അത് ചെയ്തില്ലെങ്കില്‍, തെറ്റുകാരെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരും പോലീസ് ഉദ്യോഗസ്ഥരും തന്നെയാണ് എന്നേ പൊതുജനം മനസ്സിലാക്കൂ. മുഖ്യമന്ത്രി ഈ വിഷയത്തില്‍ തികച്ചും മാതൃകാപരമായ നടപടി സ്വീകരിക്കണമെന്ന് ശ്രീജിത്ത് പറഞ്ഞു. ഈ വിഷയത്തില്‍ ഒട്ടേറെ പേര്‍ ശ്രീജിത്ത് പണിക്കരെ പിന്തുണയ്ക്കുന്നുണ്ട്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് മിക്കയാളുകളും പറയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എല്ലാ വിഭാഗം കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കണം’ ; കോട്ടയത്ത് ഫാസ്റ്റ്...

0
കോട്ടയം : ബിജെപി പ്രവർത്തകർ കോട്ടയത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് തടഞ്ഞു....

ഇന്ത്യക്ക് വൻ ആശ്വാസം ; എണ്ണവില കുത്തനെ ഇടിഞ്ഞു

0
ന്യൂഡൽഹി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ ഇടിവ്. ജൂലൈയില്‍...

ആർഎസ്എസ് ചടങ്ങിൽ പങ്കെടുത്ത വിസിമാർ പ്രബുദ്ധ കേരളത്തിന് അപമാനം ‌: കെസി വേണുഗോപാൽ

0
തിരുവനന്തപുരം : ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ...

ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

0
പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി....