യു.ഡി.എഫ് കണ്‍വീനറുടെ റോളില്‍ പി.ജെ ജോസഫ് ; പി.സി. ജോര്‍ജിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് ജോസഫ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി.സി. ജോര്‍ജ്ജിനെ പാര്‍ട്ടിയിലോ മുന്നണിയിലോ എടുക്കില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫ് എം.എല്‍.എ. ജോര്‍ജ്ജിന് പൂഞ്ഞാറില്‍ യു.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കാം. പാലാ അടക്കമുള്ള അതിരുകടന്ന അവകാശവാദങ്ങളൊന്നും ജോര്‍ജ്ജിന് വേണ്ടെന്നും ജോസഫ് പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് കളി തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ജോസഫ് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ യു.ഡി.എഫ് വിജയിച്ചതാണ്. ഉമ്മന്‍ചാണ്ടി പാര്‍ട്ടിയില്‍ കുറേകൂടി സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെടില്ല. കഴിഞ്ഞ തവണ മല്‍സരിച്ച 15 സീറ്റും ജനതാദളിന് നല്‍കിയ ഏഴു സീറ്റുകളില്‍ ഒരെണ്ണവും ഉള്‍പ്പെടെ 16 സീറ്റുകള്‍ പാര്‍ട്ടി ആവശ്യപ്പെടും. സീറ്റുകള്‍ വെച്ചുമാറുന്നതിന് തടസമില്ല.

മകന്‍ അപ്പു ജോസഫ് ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. ഇപ്പോള്‍ പാര്‍ട്ടി സ്റ്റീയറിങ് കമ്മിറ്റിയംഗമാണെന്നും കുറച്ച്‌ കാലംകൂടി പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കട്ടെ എന്നും ജോസഫ് വ്യക്തമാക്കി. സംസ്ഥാനത്ത് ഇസ് ലാമോഫോബിയ പടര്‍ത്താന്‍ സി.പി.എം മനഃപൂര്‍വം ശ്രമിക്കുകയാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...

​’മദ്യമുതലാളിമാർക്ക് ഇത്രയും ആനുകൂല്യങ്ങൾ നൽകുന്നത് തെറ്റായ സന്ദേശം’; സർക്കാരിനെതിരെ അബ്ദു സമദ് പൂക്കോട്ടൂർ

0
മലപ്പുറം: മദ്യത്തിന്റെ വ്യാപനം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന് എസ് വൈ എസ്...

​കരിമണൽ മേഖലയിൽ സ്വകാര്യവൽക്കരണമില്ല; യു-ടേൺ അടിക്കാതെ സർക്കാർ നയം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

0
തിരുവനന്തപുരം: സ്വകാര്യവല്‍ക്കരണം എന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍....

സംസ്ഥാനത്തെ പ്രധാനപ്പെട്ട വികസന പദ്ധതിക്ക് കെ. കരുണാകരന്റെ പേര് നൽകണം : അഡ്വ. വെട്ടൂർ...

0
പത്തനംതിട്ട: സംസ്ഥാനത്ത് നടപ്പിലാക്കുന്ന പ്രധാനപ്പെട്ട ഏതെങ്കിലും വികസന പദ്ധതിക്ക് മുൻ മുഖ്യമന്ത്രി...