തിരുവനന്തപുരം: കേന്ദ്രാവഗണനയ്ക്കെതിരേ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ച പ്ലാൻ ബി ഒളിച്ചിരിക്കുന്നത് ബജറ്റിൽ തന്നെ. കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി പലയിടങ്ങളിലായി പരാമർശിച്ച നിക്ഷേപസാധ്യതകൾ തന്നെയാണ് ഈ സൂചകങ്ങൾ. മന്ത്രി വ്യക്തമാക്കിയിട്ടില്ലെങ്കിലും ധനവകുപ്പും ഇതു നിഷേധിക്കുന്നില്ല. വിദേശ സർവകലാശാലയ്ക്കു വാതിൽതുറന്നതും വെറുതേയല്ല.
‘പ്രത്യേക ഡിവലപ്‌മെന്റ് സോൺ’ എന്നു പേരിട്ട സാമ്പത്തിക മേഖലകൾ സൃഷ്ടിച്ച് വൻതോതിലുള്ള മൂലധനനിക്ഷേപത്തിനു വഴിയൊരുക്കുകയാണ് സർക്കാരിന്റെ പരമമായ ലക്ഷ്യം. ഇതിന് വിഴിഞ്ഞം തുറമുഖം തുടക്കമാവും. ഈ ആത്മവിശ്വാസത്തിലാണ് ധനമന്ത്രിയുടെ പ്ലാൻ ബി പ്രഖ്യാപനം.



























