Saturday, May 10, 2025 5:21 pm

നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്ലാന്‌റേഷന്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പ്ലാന്‌റേഷന്‍ കോര്‍പറേഷനില്‍ 30ല്‍പരം ജീവനക്കാരെ നിയമങ്ങള്‍ കാറ്റില്‍പറത്തി സ്ഥാനകയറ്റം നല്‍കി. ജൂനിയര്‍ അസിസ്റ്റന്‍ഡ്, ഫീല്‍ഡ് അസി. തസ്തികകളിലാണ് അനധികൃത സ്ഥാനക്കയറ്റം നല്‍കി നിയമനം നടത്തിയത്.

കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് സര്‍വ്വീസില്‍ പ്രവേശിച്ച്‌ ഏറ്റവും കുറഞ്ഞത് നാലുവര്‍ഷമെങ്കിലും സര്‍വ്വീസ് പൂര്‍ത്തികരിക്കണമെന്ന ചട്ടം നിലനില്‍ക്കെ മൂന്നുവര്‍ഷത്തില്‍ താഴെ സര്‍വ്വീസുള്ളവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പോലും പാലിക്കാതെയാണ് ഡയറക്ടര്‍ ബോര്‍ഡിന്റെ  നടപടി. കോര്‍പറേഷനില്‍ പണിയെടുക്കുന്ന 4000ല്‍പരം തൊഴിലാളികള്‍ക്ക് 2017-2018ലെ ബോണസ് മുതല്‍ കുടിശ്ശികയാണ്. മെഡിക്കല്‍ ലീവ് ആനുകൂല്യം യൂനിഫോം ഇവയൊന്നും ലഭിക്കുന്നില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കെയാണ് ഇഷ്ടക്കാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കല്‍ നടപടി.

നിലവിലെ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം കിട്ടാന്‍ 10 വര്‍ഷംവരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്. അനധികൃത സ്ഥാനക്കയറ്റം അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്ലാന്‌റേഷന്‍ വര്‍ക്കേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) ജനറല്‍ സെക്രട്ടറി അങ്ങാടിക്കല്‍ വിജയകുമാര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി കുഴിയായി കിടന്ന വയൽ നാട്ടുകാർ...

0
ചെല്ലക്കാട് : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയുടെ വികസനത്തിന്റെ ഭാഗമായി...

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50...

മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട

0
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ വൻ കുഴൽപ്പണ വേട്ട. ബെംഗളൂരുവിൽ നിന്ന് മലപ്പുറത്തേക്ക്...

വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വിൽപനക്കായി എംഡിഎംഎ എത്തിച്ച് കൈവശം വെച്ച കേസിൽ കൂടുതൽ പേർ...