അലിഗഢ്: ഉത്തർപ്രദേശിലെ അലിഗഢിൽ ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. സിസിടിവി ദൃശ്യങ്ങളുടെയും ഫോണ്‍ കോൾ വിശദാംശങ്ങളുടെയും സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിൽ ജിശാന്ത് കുമാർ, ആകാശ് കുമാർ, ദിലീപ് കുമാർ, അഭിഷേക് സർസ്വത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചാമത്തെ പ്രതിയായ രാഹുൽ നിലവിൽ ഒളിവിലാണ്. മനഃപൂർവം മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ 25നാണ് ഭഗവാൻപൂർ, ബുലാഖിഗഡ് ഗ്രാമങ്ങളിലെ ക്ഷേത്രമതിലുകളിൽ ചുമരെഴുത്ത് പ്രത്യക്ഷപ്പെട്ടത്. കൃത്യമായ ഇടപെടൽ വർഗീയ കലാപം ഒഴിവാക്കിയെന്നും പോലീസ് പറഞ്ഞു. അയൽക്കാരായ ഇതരമതവിഭാഗങ്ങളെ കേസിൽപ്പെടുത്തുക എന്ന ലക്ഷ്യവും പ്രതികൾക്കുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
ക്ഷേത്രങ്ങളുടെ ചുമരിൽ ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ സംഭവത്തിൽ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്
RECENT NEWS
Advertisment



























