തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. ബലാത്സംഗം നടത്തിയതിരുവനന്തപുരത്തെയും പാലക്കാട്ടെയുംഫ്ലാറ്റിൽ പരിശോധന നടന്നു. ശബ്ദരേഖയുടെ ആധികാരിക പരിശോധനയ്ക്ക് ഒരുങ്ങുന്ന അന്വേഷണസംഘം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ വെച്ച് ഇന്ന് യുവതിയുടെ ശബ്ദ സാമ്പിൾ പരിശോധിക്കും. അതിനിടെ ഗർഭഛിദ്രത്തിന് രാഹുലിന്റെ സുഹൃത്ത് എത്തിച്ചത് ജീവൻപോലും അപകടത്തിലാവുന്ന മരുന്നാണെന്ന് കണ്ടെത്തി. ഭ്രൂണഹത്യയ്ക്ക് ശേഷം യുവതിക്കുണ്ടായത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളെന്നും പോലീസിന് വിവരം ലഭിച്ചു.
യുവതി കൈമാറിയമെഡിക്കൽ രേഖകളുടെ ആധികാരികതയും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. രാഹുലിനെതിരെ പരാതി നൽകിയ യുവതി ചികിത്സ തേടിയെന്ന് ഡോക്ടർമാർ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെ ആരോഗ്യനില മോശമായിരുന്നുവെന്ന് ഡോക്ടർമാരുടെ മൊഴിയിലുണ്ട്. മരുന്നു കഴിച്ചതിനെ തുടർന്ന് അമിത രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറയുന്നു.





























