ചെങ്ങന്നൂർ : കിഫ്ബി കുടിവെള്ള പദ്ധതിക്കായി ഇറക്കിയ പൈപ്പുകൾ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നു. കഴിഞ്ഞദിവസം പൈപ്പുകൾ പകൽ സമയത്താണ് കടത്തിയതെന്നാണ് വിവരം. ഇവ കടത്താനുപയോഗിച്ച വാഹനത്തെക്കുറിച്ച് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് ജംഗ്ഷന് സമീപമുള്ള പുരയിടത്തിൽ സൂക്ഷിച്ച 10 ലക്ഷം രൂപ വില മതിക്കുന്ന 70 പൈപ്പുകളാണ് നഷ്ടപ്പെട്ടത്. ആറുമീറ്റർ നീളം വരുന്ന ജിഐ പൈപ്പുകളും നഷ്ടപ്പെട്ടവയിൽ ഉൾപ്പെടും.
വ്യാഴാഴ്ച നടത്തിയ പരിശോധനയിലാണ് പൈപ്പുകൾ നഷ്ടപ്പെട്ടെന്ന് ബോധ്യമായത്. തുടർന്നു കരാറുകാരൻ പോലീസിൽ പരാതി നൽകി. കഴിഞ്ഞദിവസം ഉച്ചകഴിഞ്ഞ് പൈപ്പുകൾ വലിയ വാഹനത്തിൽ കയറ്റുന്നത്
ജംഗ്ഷനിലുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. എന്നാൽ പതിവുപോലെ പണിസ്ഥലത്തേക്ക് പൈപ്പുകൾ കൊണ്ടുപോകാൻ കയറ്റുന്നതാണെന്നാണ് ധരിച്ചത്. പൈപ്പുകൾ കാണാതായ സംഭവത്തെ തുടർന്ന് പോലീസ്
ജുംഗ്ഷനിലുണ്ടായിരുന്നവരിൽനിന്ന് വിവരങ്ങൾ തിരക്കിയിരുന്നു. ഇവർ നൽകിയ സൂചനയനുസരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.





























