പാലക്കാട് : പട്ടാമ്പി കൊപ്പത്ത് ഹർഷാദ് എന്ന 21 കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഹക്കീമുമായി ഇവർ താമസിച്ചിരുന്ന വീട്ടിൽ പോലീസ് തെളിവെടുപ്പ് നടത്തി. സംഭവ ദിവസം അമിതമായി മദ്യപിച്ചിരുന്നതായി പ്രതി മൊഴി നൽകി. ഹർഷാദ് പട്ടിയ്ക്ക് സമയത്ത് തീറ്റ കൊടുക്കാത്തതിനാണ് ഹർഷാദിനെ ആദ്യം മർദ്ദിച്ചത്. കൂട് അടക്കാത്തതിനാൽ പട്ടി പുറത്ത് ഇറങ്ങിയതോടെ ഹർഷാദിനെ കൂടുതൽ മർദ്ദിക്കുകയായിരുന്നുവെന്ന് ഹക്കീം പറഞ്ഞു.
ബോധമില്ലാതായ ഹർഷാദിനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നും ഹർഷാദിനെ ആശുപത്രിയിൽ കൊണ്ടുപോകാനാണ് തന്‍റെ രണ്ട് സുഹൃത്തുക്കളെ കൂടെ കൂട്ടിയതെന്നും ഹക്കീം വ്യക്തമാക്കി.